തിരുവനന്തപുരം: ലീഗ് വർഗീയപ്പാർട്ടിയാണെന്ന് സി പി എം പറഞ്ഞിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ ആരോടും യോജിക്കാമെന്നും എന്നാൽ അത് രാഷ്ട്രീയ കൂട്ടുകെട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും സപ്തകക്ഷി മുന്നണിയുടെ കാലത്ത് ലീഗിനൊപ്പം ചേർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സജി ചെറിയാനെതിരെ നിലവിൽ കേസുകളില്ല. സജി ചെറിയാന്റെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തത് കോടതിവിധി അടിസ്ഥാനമാക്കിയല്ല. മന്ത്രിസഭയിലേക്ക് തിരികെയെത്തുന്ന കാര്യം പാർട്ടി പരിശോധിച്ച് തീരുമാനിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം ഇതുമായി ബന്ധപ്പെട്ട് സജി ചെറിയാൻ പ്രതികരിച്ചിരുന്നു. തന്റെ ഭാവി പാർട്ടി തീരുമാനിക്കുമെന്നും തനിക്കെതിരായ ഹർജിയിൽ ഹൈക്കോടതിയുടേത് നല്ല വിധിയാണെന്നും, സന്തോഷമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |