ബീജിംഗ്: കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ഫൈസറിന്റെ കോവിഡ് 19 വാക്സിനായ പാക്‌സ്ലോവിഡ് ചൈന വിതരണം ചെയ്യും.
കോവിഡ് വ്യാപനം തീവ്രമായതോടെ ആശുപത്രികളും ഫാർമസികളും ബുദ്ധിമുട്ടിലാതോടെയാണ് ഫൈസർ വാക്സിൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. പരിശീലനം ലഭ്യമാക്കിയ ശേഷം, കമ്മ്യൂണിറ്റി ഡോക്ടർമാർ മരുന്ന് വിതരണം ചെയ്യുകയും അത് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യും.
യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്റൈൻ നീക്കി
ചൈനയിലേക്കുള്ള യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്റൈൻ എടുത്തുമാറ്റി ചൈനീസ് സർക്കാർ. സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും പൊതുജന അതൃപ്തി ഉളവാക്കുകയും ചെയ്ത മൂന്ന് വർഷത്തെ കോവിഡ് സീറോ നയത്തിൽ നിന്ന് പിന്തിരിയുന്നതിന്റെ ഭാഗമായാണ് നീക്കം. ജനുവരി എട്ട് മുതലാണ് ഇത് നടപ്പാക്കുക.
ചൈനയിലേക്ക് വരുന്നവർക്ക് പുറപ്പെട്ട് 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയാൽ മതിയെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അഞ്ച് ദിവസം നിയുക്ത ക്വാറന്റൈൻ ഹോട്ടലിലോ കേന്ദ്ര സൗകര്യത്തിലോ ചെയ്ത ശേഷം മൂന്ന് ദിവസം വീട്ടിൽ കഴിഞ്ഞാൽ മതകിയാകും.
ബിസിനസ്സ്, പഠനം തുടങ്ങിയ ആവശ്യങ്ങൾക്ക് ചൈനയിലേക്ക് വരുന്ന വിദേശികളുടെ വിസ അപേക്ഷകൾ സുഗമമാക്കുമെന്നും സർക്കാർ അറിയിച്ചു. അതേസമയം കൊവിഡ് മൂലം മന്ദഗതിയിലായ ഔട്ട്ബൗണ്ട് ടൂറിസം ക്രമേണ പുനരാരംഭിക്കും. ചൈനയ്ക്കും മറ്റു രാജ്യങ്ങൾക്കും ഇടയിലുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
കടുത്ത കൊവിഡ് സീറോ നിയന്ത്രണങ്ങൾ ഫലപ്രദമായി നീക്കം ചെയ്തുകൊണ്ട് കൊവിഡ് മുക്തമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. വൈറസിന്റെ വ്യാപനം നിരീക്ഷിക്കുന്നത് തുടരും. വ്യാപനം തടയാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും ദേശീയ ആരോഗ്യ കമ്മിഷൻ പറഞ്ഞു.
കോവിഡുമായി പൊരുത്തപ്പെട്ടതിനാൽ ആരോഗ്യം ഉറപ്പാക്കുക, ഗുരുതരമായ രോഗങ്ങൾ തടയുക എന്നിവയ്ക്ക് ഊന്നൽ നൽകി വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും പകരം തങ്ങൾ ചികിത്സക്ക് മുൻഗണന നൽകാനാണ് ശ്രമിക്കുന്നതെന്ന് ചൈനയുടെ കോവിഡ് പ്രതിരോധത്തിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ ലിയാങ് വാനിയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |