കൊല്ലം: കൊവിഡ് സെന്ററിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞെന്ന പരാതിയിൽ വയോധികന്റെ സംരക്ഷണം ഉറപ്പാക്കാൻ സാമൂഹിക നീതി ഓഫീസർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവ് നൽകിയത്. തന്നെയും ഭാര്യയെയും മകൻ ഉപേക്ഷിച്ചെന്ന കൊട്ടാരക്കര അമ്പലപ്പുറം തൈപ്പന പടിഞ്ഞാറ്റതിൽ വീട്ടിൽ ജോർജിന്റെ പരാതിയിലാണ് നടപടി.ജോർജിന്റെ ഭാര്യ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചതായി പരാതിയിൽ പറയുന്നു. കമ്മീഷൻ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതിക്കാരനെയും ഭാര്യയെയും പരിചരിക്കുന്നതിൽ മക്കൾക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെ പരിചരണത്തിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |