ലിസ്ബൺ : ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈഡ് ബെഞ്ചിലിരുത്തി വിവാദം സൃഷ്ടിക്കുകയും ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ തോൽവിക്ക് പിന്നാലെ രാജിവച്ചൊഴിയുകയും ചെയ്ത ഫെർണാൻഡോ സാന്റോസിന് പകരം മുൻ ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനസിനെ പോർച്ചുഗൽ തങ്ങളുടെ മുഖ്യ ഫുട്ബാൾ പരിശീലകനായി തിരഞ്ഞെടുത്തു.
ആറ് വർഷത്തോളം ബെൽജിയം കോച്ചായിരുന്ന സ്പെയ്ൻകാരനായ മാർട്ടിനസ് ഇത്തവണ ടീം ലോകകപ്പ് ഗ്രൂപ്പ്റൗണ്ടിൽ പുറത്തായതോടെയാണ് സ്ഥാനമൊഴിഞ്ഞത്.ഇംഗ്ളീഷ് ക്ളബുകളായ വിഗാൻ,എവർട്ടൺ എന്നിവയുടെ കോച്ചായിരുന്ന മാർട്ടിനെസ് 2016ലാണ് ബെൽജിയം കോച്ചായത്.2018ൽ ടീമിനെ ഫിഫ റാങ്കിംഗിൽ ഒന്നാമതും ലോകകപ്പിൽ മൂന്നാമതും എത്തിക്കാനായി.
യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാനാണ് മാർട്ടിനെസിന് താത്പര്യം എന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ തുടരുന്ന കാര്യം സംശയത്തിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |