ന്യൂഡൽഹി : വിവാഹ വാഗ്ദാനം നൽകി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന് ഒഡിഷ ഹൈക്കോടതിയുടെ പരാമർശം. ഒരു സ്ത്രീയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പ്രതികൾക്കെതിരെ ക്രിമിനൽ നിയമം ഉപയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഒരു ബലാത്സംഗക്കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സഞ്ജിബ് പാനിഗ്രാഹി അദ്ധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന പരാമർശം നടത്തിയത്. ഐ.പി.സി 375 പ്രകാരം ക്രോഡീകരിച്ചിട്ടുള്ള ബലാത്സംഗത്തിന്റെ വിഭാഗത്തിൽ പെടാത്തതിനാൽ വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കുന്നത് തെറ്റാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. അതേസമയം പ്രതികൾക്കെതിരെ മറ്റ് ക്രിമിനൽ നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
വിവാഹവാഗ്ദാനം നൽകി ഭോപ്പാലിൽ നിന്നുള്ള യുവതിയുമായി യുവാവ് ശാരീരിക ബന്ധത്തിലേർപ്പെട്ട കേസിലാണ് കോടതി വാദം കേട്ടത്. പിന്നീട് ഒളിവിൽ പോയ പ്രതിയെ യുവതിയുടെ പരാതിയിൽ പൊലീ്സ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |