കറാച്ചി : പാകിസ്ഥാനിൽ മുതിർന്ന അഭിഭാഷകൻ ലത്തീഫ് അഫ്രീദിയെ വെടിവച്ചു കൊന്നു. ഇന്നലെ പെഷവാർ ഹൈക്കോടതി ബാർ റൂമിൽ വച്ചായിരുന്നു സംഭവം. മറ്റ് അഭിഭാഷകർക്കൊപ്പം ബാർ റൂമിൽ ഇരുന്ന അഫ്രീദിയ്ക്ക് നേരെ തോക്കുമായെത്തിയ അക്രമി നിറയൊഴിക്കുകയായിരുന്നു. അഫ്രീദിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, പ്രതി അഡ്നാൻ അഫ്രീദിയെ പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് ആയുധവും തിരിച്ചറിയൽ രേഖയും ലൈസൻസും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അക്രമിക്ക് ലത്തീഫ് അഫ്രീദിയുമായി ബന്ധമുണ്ടെന്നും വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. സുപ്രീംകോടതി ബാർ അസോസിയേഷന്റ മുൻ പ്രസിഡന്റാണ് ലത്തീഫ് അഫ്രീദി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |