SignIn
Kerala Kaumudi Online
Thursday, 19 September 2024 6.39 AM IST

പതറാതെ ജോക്കോ

Increase Font Size Decrease Font Size Print Page
djoko

ബഹളമുണ്ടാക്കിയ ആരാധകരെ പുറത്താക്കി

മെൽബൺ: പരിക്കും ഗാലറിയിലിരുന്ന് പ്രകോപിപ്പിച്ച ആരാധക സംഘവും ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് സെർബിയൻ സെൻസേഷൻ നൊവാക്ക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ കടന്നു. സംഭവ ബഹുലമായ രണ്ടാം റൗണ്ട് മത്സരത്തിൽ ഫ്രഞ്ച് യുവതാരവും 191-ാം റാങ്കുകാരനുമായ എൻസോ കൗകാഡിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് പത്താം ഓസ്ട്രേലിയൻ ഓപ്പൺ തേടിയെത്തിയ ജോക്കോയുടെ മുന്നേറ്റം. സ്കോർ 6-1,6-7,6-2,6-0. മെൽബൺ പാർക്ക് സെന്റർകോർട്ടിൽ ജോക്കോയുടെ തുടർച്ചയായ 23-ാം ജയമാണിത്. മത്സരത്തിനിടെ ഗാലറിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് നാല് കാണികള പുറത്താക്കണമെന്ന് ജോക്കോവിച്ച് അമ്പയറോട് ആവശ്യപ്പെടുകയും പിന്നീട് അവരെ സുരക്ഷാ ഉദ്യോഗസ്ഥനെത്തി പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ബർഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവാണ് നൊവാക്കിന്റെ മൂന്നാം റൗണ്ടിലെ എതിരാളി. ജോക്കോവിച്ചിന്റെ നാട്ടുകാരനായ ലാസ്‌ലൊ ഡെറെയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ദിമിത്രോവ് മൂന്നാം റൗണ്ടുറപ്പിച്ചത്.

അതേ സമയം വനിതാ സിംഗിൾസിൽ രണ്ടാം സീഡും നിലവിലെ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ റണ്ണറപ്പുമായ ടുണീഷ്യയുടെ ഒൺസ് ജാബിയൂർ രണ്ടാം റൗണ്ടിൽ പോളിഷ് താരം മാർക്കെറ്റ വെൻഡ്രൗസോവയോട് തോറ്റ് പുറത്തായി. സ്കോർ: 1-6,7-5,1-6.

സാനിയ സഖ്യം മുന്നോട്ട്

തന്റെ അവസാന ഗ്രാൻസ്ലാം കളിക്കുന്ന ഇന്ത്യൻ താരം സാനിയ മിർസയും കസഖ് കൂട്ടാളി അന്നാ ഡിനിലിനയും വനിതാ ഡബിൾസിൽ രണ്ടാം റൗണ്ടിൽ കടന്നു. ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ഹങ്കറി- അമേരിക്കൻ ജോഡി ഡാൽമ ഗൽഫി-ബെർനാർഡ പെര സഖ്യത്തെ നേരിട്ടുള്ള സെറ്റിൽ 6-2,​7-5നാണ് സാനിയയും ഡാനിലിനയും വീഴ്ത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, DJOKOVIC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.