മൂവാറ്റുപുഴ: ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യൂറോപ്യൻ മാർക്കറ്റ് ഭാഗത്ത് സലഫി മസ്ജിദ് സമീപം വാടകയ്ക്ക് താമസിക്കുന്ന അസാം സ്വദേശി രാജു (24) അറസ്റ്റിൽ. ഇയാൾ താമസിക്കുന്ന വീട്ടിൽനിന്നാണ് നിരോധിത ഉത്പന്നങ്ങൾ പിടികൂടിയത്. എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേകപരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
മൂവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ 4 പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 18 പ്രതികളെ പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. ജാമ്യമെടുത്ത് 14 വർഷമായി മുങ്ങിനടക്കുന്ന അടിപിടിക്കേസിലെ പ്രതിയും ഇവരിൽ ഉൾപ്പെടുന്നു.
ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ കെ. എൻ. രാജേഷ്, എസ്.ഐമാരായ വിഷ്ണുരാജു, ശരത്ചന്ദ്രകുമാർ, എ.എസ്.ഐ രാജേഷ് സി .എം, സീനിയർ സി.പി.ഒമാരായ ബേസിൽ സ്കറിയ, അനസ്, ജോബി ജോൺ, സിബി ജോർജ്, ബിബിൽ മോഹൻ, രതീഷ് പി. എം എന്നിവരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |