ന്യൂഡൽഹി: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡൽ തൃശൂർ സ്‌പെഷ്യൽ ബ്രാഞ്ച് സൂപ്രണ്ട് അമോസ് മാമന്. കേരള പൊലീസിലെ പത്ത് ഉദ്യോഗസ്ഥർക്ക് സ്‌തുതർഹ്യസേവാ മെഡലും ലഭിച്ചു.
സ്‌തുതർഹ്യസേവാ മെഡൽ:
കെ.കെ. മൊയ്‌തീൻ കുട്ടി (എസ്.പി, ക്രൈംബ്രാഞ്ച്, കോഴിക്കോട്), പ്രകാശ് പെരിയതമ്പി (ഐ.ജി, കൊച്ചി സിറ്റി), അനൂപ് കുരുവിള ജോൺ (ഐജി തിരുവനന്തപുരം), ഷംസുദ്ദീൻ.എസ് (ഡി.എസ്.പി പാലക്കാട്), രാജേന്ദ്രൻ പിള്ള പാറപ്പറമ്പിൽ (എസ്.ഐ പൊലീസ് അക്കാഡമി), അജിത് കുമാർ.ജി.എൽ (ഡി.എസ്.പി തിരുവനന്തപുരം), മുരളീധരൻ നായർ (എ.എസ്.ഐ-എസ്.ഐ ഗ്രേഡ്, കുഞ്ഞാലുമ്മൂട്, തിരുവനന്തപുരം), ചാക്യാർ പൊയിൽ കരുണാകരൻ ബിജുലാൽ (എസ്.ഐ-ഗ്രേഡ്, കണ്ണൂർ), പ്രമോദൻ കുണ്ടിലെ വീട്ടിൽ (ഇൻസ്‌പെക്‌ടർ, വി.എ.സി.ബി, കണ്ണൂർ), അപർണ ലവകുമാർ (ഗ്രേഡ് എ.എസ്.ഐ - സീനിയർ സിവിൽ പൊലീസ് ഒാഫീസർ, തൃശൂർ സിറ്റി)
ഫയർസർവീസ് വിശിഷ്‌ട സേവാമെഡൽ:
കൃഷ്‌ണൻ ഷൺമുഖം (സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഒാഫീസർ), ബെന്നി മാത്യു (സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഒാഫീസർ)
ഫയർസർവീസ് സ്‌തുതർഹ്യ സേവാമെഡൽ:
നൗഷാദ് മുഹമ്മദ് ഹനീഫ (ടെക്‌നിക്കൽ ഡയറക്‌ടർ), രാജശേഖരൻ നായർ. എസ്(സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഒാഫീസർ), സുബാഷ്.കെ.വി( സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഒാഫീസർ)
മറ്റ് സേനകളിൽ അവാർഡ് ലഭിച്ച മലയാളികൾ:
വിശിഷ്ട സേവനം:
ശശീന്ദ്രൻ എം (കമാണ്ടന്റ് ആസാം റൈഫിൾസ്, ഷില്ലോംഗ്), വിനോദൻ കെ.എൻ (മിനിസ്റ്റീരിയൽ, എസ്.എസ്.ബി, ആർ.കെ.പുരം, ഡൽഹി)
സ്‌തുതർഹ്യസേവനം:
സെബാസ്റ്റ്യൻ ദേവസ്യ കെ.ഡി (ഇൻസ്‌പെക്ടടർ, സിൽവാസ, ദാമൻ ദിയൂ), ചന്ദ്രശേഖരൻ എസ് (എ.എസ്.ഐ, മോട്ടോർ ട്രാൻസ്‌പോർട്ട്, പുതുച്ചേരി), പങ്കജാക്ഷൻ (ഇൻസ്‌പെക്‌ടർ, പൊലീസ് ട്രെയിനിംഗ് സ്‌കൂൾ, പുതുച്ചേരി), ബെന്നിജോൺ (ഡി.സി, ബി.എസ്.എഫ്,ഡൽഹി), ടി.കെ. വേലായുധൻ (ഇൻസ്‌പെക്‌ടർ, ബി.എസ്.എഫ്, ബാംഗ്ളൂർ), പി.കൃഷ്‌ണൻ (സബ് ഇൻസ്‌പെക്‌ടർ, ബി.എസ്.എഫ്, ഭുജ്, ഗുജറാത്ത്), ജി. മണികണ്‌ഠൻ നായർ (സബ് ഇൻസ്‌പെക്‌ടർ, ബി.എസ്.എഫ്, ബംഗളുരു), രേഖ നമ്പ്യാർ (സീനിയർ കമാണ്ടന്റ്, സി.ഐ.എസ്.എഫ്, ശ്രീഹരിക്കോട്ട), അനിസ് ജോയ് (എസ്.ഐ, സി.ഐ.എസ്.എഫ്, താരാപ്പൂർ), തെരേസാ ജോസി.വി.ജെ (സിസ്റ്റർ ഇൻചാർജ്, സി.ആർ.പി.എഫ്, പൂനെ), എം. മോഹനദാസൻ (എസ്.ഐ, സി.ആർ.പി.എഫ്, അസാം), പി.കരുണാകരൻ (ഇൻസ്‌പെക്‌ടർ, സി.ആർ.പി.എഫ്, തമിഴ്നാട്), പി.കരുണാകരൻ (ഡെപ്യൂട്ടി ഡയറക്‌ടർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ന്യൂഡൽഹി), സുരേഷ് കുമാർ. കെ (എ.സി.ഐ.ഒ,കേന്ദ്ര ആഭ്യന്തര മന്ത്രാലയം, തിരുവനന്തപുരം), ഇ. വർഗീസ് പൗലോസ് (ഹെഡ് കോൺസ്റ്റബിൾ, സി.ബി.ഐ, ബംഗളുരു), അനൂപ് മാത്യൂസ് (ഒാഫീസ് സൂപ്രണ്ട്, സി.ബി.ഐ, ന്യൂഡൽഹി), അശോകൻ സി.എം (എ.എസ്.ഐ, എൻ.ഐ.എ, കൊച്ചി), സജി അഗസ്റ്റിൻ (എ.എസ്.ഐ, ആർ.പി.എഫ്, പൊള്ളാച്ചി)
എൻ.ഐ.എ'പെൺപുലി'
വന്ദനയ്ക്ക് മെഡൽ തിളക്കം
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത് കേസിലും, കേരള ബന്ധമുള്ള തീവ്രവാദക്കേസുകളിലും അന്വേഷണം നയിച്ച ദേശീയ അന്വേഷണ ഏജൻസിയിലെ (എൻ.ഐ.എ) ഡി.ഐ.ജി കെ.ബി വന്ദനയ്ക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ അർഹതയ്ക്കുള്ള അംഗീകാരമായി. ഈ നേട്ടത്തിലെത്തുന്ന എൻ.ഐ.എയിലെ ആദ്യ ഉദ്യോഗസ്ഥയാണവർ.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദക്ഷിണമേഖലാ ഡി.ഐ.ജിയാണ് 200 4ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ വന്ദന.അമേരിക്കൻ ഇന്റലിജൻസ് ട്രെയിനിംഗ് അക്കാഡമിയിൽ നിന്ന് തീവ്രവാദ വിരുദ്ധ പരിശീലനം നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയായ വന്ദനയുടെ പിതാവ് തമിഴ്നാട്ടിൽ എ.ഡി.ജിപിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |