ഒറ്റപ്പാലം: ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ കാട്ടുതീ തടയാൻ വനംവകുപ്പിന്റെ സുരക്ഷയൊരുക്കൽ പൂർത്തിയായി. തീ പടരുന്നത് തടയാൻ 150 ഹെക്ടർ സ്ഥലത്ത് ഫയർ ലൈൻ ഒരുക്കി. ജനവാസ മേഖലകളിൽ ബോധവത്കരണവും പൂർത്തിയായി.
അനങ്ങൻ മലയിലുൾപ്പെടെ വേനലിൽ രാത്രിയിലാണ് തീ പടരാറുള്ളത്. രാത്രിയിലുള്ള തീയിടൽ കണ്ടെത്താൻ 22 വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ആദ്യമഴ പെയ്ത് കാട്ടുതീ ഭീതി ഇല്ലാതാകും വരെ പ്രത്യേക പരിശോധന നടത്തും. റേഞ്ച് പരിധിയിലെ പല വനമേഖലകളിലായി തീപടർന്നാൽ അണയ്ക്കാൻ വകുപ്പ് ഏറെ ബുദ്ധിമുട്ടാറുണ്ട്. പലയിടത്തും അഗ്നിരക്ഷാ സേനയ്ക്ക് സഹായത്തിനായി വേഗത്തിലെത്താനാകാത്തതും പ്രശ്നമാകാറുണ്ട്. ഇത് മുന്നിൽ കണ്ടാണ് സുരക്ഷയൊരുക്കിയത്.
സുരക്ഷാ സംവിധാനം ഇങ്ങനെ
രണ്ടുവർഷം വിജയകരം
കാട്ടുതീ തടയാൻ വനംവകുപ്പ് കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ സംവിധാനം വിജയകരമെന്നാണ് വിലയിരുത്തൽ. ഇരുതാലൂക്കിലും കഴിഞ്ഞ വർഷവും ഈ വർഷവും കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
-ജിയാസ് ജമാലുദീൻ ലബ്ബ, വനം റേഞ്ച് ഓഫീസർ, ഒറ്റപ്പാലം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |