SignIn
Kerala Kaumudi Online
Thursday, 25 April 2024 6.19 PM IST

ഈ പ്രപഞ്ചത്തിൽ എന്തൊക്കെയുണ്ട്? ആകാശഗംഗയ്ക്ക് 1361 കോടി വർഷം പ്രായം, സൂര്യന് 500 കോടിയും ഭൂമിക്ക്  460 കോടി വർഷവും

ss

നമ്മുടെ പ്രപഞ്ചത്തിനെന്തു വലിപ്പമുണ്ട്?
അത് അനന്തമോ അതോ പരിധിയുള്ളതോ?
ഭൂമിയെപ്പോലെ മറ്റു ഗ്രഹങ്ങളുണ്ടാകുമോ?
അത്തരം ഗ്രഹങ്ങളിൽ മനുഷ്യരെപ്പോലെയുള്ള ജീവികളുണ്ടാകുമോ?
കാലങ്ങളായി ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി അന്വേഷണം തുടരുന്നു. അതിപ്പോൾ എത്തിനിൽക്കുന്നത് ഏറ്റവും പുതിയ ജയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പിലാണ്. അന്തരീക്ഷത്തിന്റെ പ്രശ്നമില്ലാതെ ബഹിരാകാശത്തു നിന്നും പ്രപഞ്ചത്തിലെ ഘടകങ്ങളെക്കുറിച്ചുള്ള വിസ്മയാവഹമായ ചിത്രങ്ങൾ ദിനംപ്രതിയെന്നോണം ഈ ടെലിസ്കോപ്പ് എത്തിക്കുന്നു. കഴിഞ്ഞ മൂന്നു ദശകങ്ങളായി പ്രപഞ്ചത്തിലെ ഘടകങ്ങളുടെ ചിത്രങ്ങൾ എത്തിച്ച ഹബിൾ സ്പേസ് ടെലിസ്കോപ്പിനെക്കാളും സൂക്ഷ്മതയും തെളിമയും ഉള്ള ചിത്രങ്ങളാണ് ഇതിന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു ശാസ്ത്ര ഗവേഷകർക്ക് വിവരങ്ങളെത്തിച്ച് പ്രപഞ്ചത്തെക്കുറിച്ചുള്ള ലഭ്യമായതിൽ വച്ചേറ്റവും സമഗ്രമായ വിവരണം പ്രാപ്തമാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. യു.എസിന്റെ സ്പേസ് ഏജൻസിയായ നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമാണ് വെബ്ബ്. അപ്പോളോ ചാന്ദ്രദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ച ജയിംസ് വെബ്ബിന്റെ സ്മരണാർത്ഥമാണ് ഈ പേരു നൽകിയിരിക്കുന്നത്. 2021ൽ ക്രിസ്തുമസ് ദിനത്തിൽ വിക്ഷേപിച്ച ഈ ദൗത്യം അതിന്റെ ദർപ്പണങ്ങൾ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേയ്ക്കു തിരിച്ചത് 2022 ജൂലൈ 12നാണ്. അന്നുമുതലിന്നുവരെ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്ന തരം തെളിമയും സുക്ഷ്മതയുമുള്ള ചിത്രങ്ങളാണ് വെബ്ബ് എത്തിക്കുന്നത്. ആറര മീറ്റർ വ്യാസമുള്ള പ്രാഥമിക ദർപ്പണത്തിന്റെ പ്രവർത്തനം പൂർണവും ഉദ്ദേശിച്ച ഫലങ്ങൾ നൽകുന്നതുമാണ്. സൂര്യപ്രകാശം നിരീക്ഷണത്തെ ബാധിക്കാതിരിക്കാനായി വിശാലമായ ഒരു സൺഷീൽഡും വെബ്ബിനുണ്ട്. ഇൻഫ്രാറെഡ് ശ്രേണിയിലെ നിരീക്ഷണങ്ങളാണ് പ്രധാനമായും വെബ്ബ് നടത്തുന്നത്.
15ലക്ഷം കിലോമീറ്റർ അകലത്തിൽ സൂര്യന്റെയും ചന്ദ്രന്റെയും ഭൂമിയുടെയും പ്രകാശവും പ്രതിഫലനവും ബാധിക്കാത്ത രണ്ടാം ലാഗ്രാഞ്ച് പോയിന്റ് എന്നയിടത്താണ് വെബ്ബ് സ്ഥിതിചെയ്യുന്നത്.സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ സന്തുലനത്തിൽ ഏകദേശം ഒരേയിടത്തു തുടരാൻ സഹായിക്കുന്ന ഒന്നാണ് ലാഗ്രാഞ്ച് പോയിന്റ്. പ്രപഞ്ചത്തിന്റെ ആഴത്തിലെ 460 കോടി പ്രകാശവർഷം അകലെയുള്ള സ്മാക്സ് 0273 ഗാലക്സി ക്ളസ്റ്ററിന്റെ ചിത്രമാണ് വെബ്ബിന്റെ ആദ്യത്തേത്.


മറ്റുലോകങ്ങൾ
വെബ്ബ് ഈയിടെ നടത്തിയ ഭൗമസമാനമായ എൽ .എച്ച് .എസ് 475 ബി എന്ന ഗ്രഹത്തിന്റെ നിരീക്ഷണം അന്യലോകങ്ങൾക്കായുള്ള അന്വേഷണത്തിനു പുതുജീവൻ നൽകിയിരിക്കുന്നു. 41 പ്രകാശവർഷമകലെ ഒക്റ്റാൻസ് എന്ന നക്ഷത്രഗണത്തിലാണ് ഭൂമിയുടെ 99ശതമാനം വലിപ്പമുള്ള ഈ ഗ്രഹമുള്ളത്. മറ്റു ടെലിസ്കോപ്പുകൾ ഉപയോഗിച്ചു നടത്തിയ നിരീക്ഷണങ്ങളിൽ അന്യഗ്രഹങ്ങൾ അവയുടെ നക്ഷത്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന വേളയിൽ ഉണ്ടാകുന്ന നക്ഷത്രത്തിന്റെ തെളിച്ചത്തിലെ ഏറ്റക്കുറച്ചിലുകൾ അപഗ്രഥിച്ചാണ് അനുമാനത്തിലെത്തിയിരുന്നത്. എന്നാൽ വെബ്ബിന്റെ നിരീക്ഷണം നേരിട്ടുള്ളതും വ്യക്തതയുള്ളതുമാണ്. വെബ്ബിലെ നിയർ ഇൻഫ്രാറെഡ് സ്പെക്ട്രോഗ്രാഫാണ് ഇതിനുപയോഗപ്പെടുത്തിയത്. ഭൗമസമാനമായ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റെ ഘടനവരെ വെബ്ബിനു കണ്ടെത്താൻ കഴിയും. ഭൂമിയെപ്പോലെ ജലം നിറഞ്ഞ ഗ്രഹമല്ലെങ്കിലും അതിൽ അന്തരീക്ഷം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.ഭൂമിയെക്കാൾ അന്തരീക്ഷതാപവും അതിനുണ്ട്. ഇതൊരു വാതകഗ്രഹമല്ല മറിച്ച് ഭൂമിയെപ്പോലെ പാറനിറഞ്ഞ ഒന്നാണെന്നാണ് അനുമാനം.ഭൗമാന്തരീക്ഷത്തിലെ പ്രധാന വാതകം നൈട്രജനാണ്. അതായത് 78.08ശതമാനം. ഓക്സിജനാകട്ടെ 20.95ശതമാനവും. 0.93ശതമാനം ആർഗൺ ബാക്കി മറ്റുവാതകങ്ങൾ എന്നിങ്ങനെയാണ്. അന്യഗ്രഹത്തിൽ കാർബൺ ഡയോക്സൈഡോ മറ്റേതെങ്കിലും വാതകമോ ആയിരിക്കും അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നത്. ബഹിരാകാശത്തെയും ഭൂമിയിലെയും ടെലിസ്കോപ്പുകൾ ഉപയോഗിച്ച് അയ്യായിരത്തിലധികം അന്യഗ്രഹങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ ഗാലക്സിയിൽ തന്നെ അനേകായിരം കോടി ഗ്രഹങ്ങൾ കാണാനിടയുണ്ട്. നക്ഷത്രങ്ങൾക്കു ചുറ്റിനും ഭ്രമണം ചെയ്യുന്നവയും നക്ഷത്രാന്തര സ്പേസിൽ അലഞ്ഞുതിരിയുന്നവയും ഇതിലുണ്ട്. നക്ഷത്രങ്ങൾക്കു ചുറ്റിനുമുള്ളവയെയാണ് നമുക്കു തിരിച്ചറിയാനാകുന്നത്. വ്യാഴത്തിന്റെ പന്ത്രണ്ടു മടങ്ങുള്ള എച്ച് .ഐ. പി 65426 ബി എന്ന അന്യഗ്രഹത്തെയാണ് വെബ്ബ് ആദ്യം നിരീക്ഷിച്ചത്. 385 പ്രകാശവർഷം ദൂരത്തുള്ള ഈ ഗ്രഹം ഒരു വാതകഭീമനാണ്. ധാരാളം ഓക്സിജൻ ഉണ്ടെങ്കിലും ഈ ഗ്രഹം ഭൂമിയിലെ ജീവികൾക്ക് വാസയോഗ്യമല്ല. വിർഗോ നക്ഷത്രഗണത്തിൽ 700 പ്രകാശവർഷമകലെയുള്ള വാസ്പ് 39 ബി എന്ന ശനിയുടെ വലിപ്പമുള്ള അന്യഗ്രഹത്തെയും വെബ്ബ് നിരീക്ഷിച്ചു. ടുക്കാന എന്ന നക്ഷത്രഗണത്തിൽ 82.5പ്രകാശവർഷം ദൂരത്തുള്ള സൂര്യന്റെ അറുപതു ശതമാനം വലിപ്പമുള്ള എൽ 168-9 എന്ന ചുവപ്പു കുള്ളൻ നക്ഷത്രത്തിനുചുറ്റും ഒരു ഗ്രഹത്തെയും വെബ്ബ് കണ്ടെത്തി.

പ്രപഞ്ചത്തിന്റെ  ആദ്യകാലം
ഏകദേശം 1382കോടി വർഷം മുൻപുണ്ടായ ഒരു മഹാസംഭവത്തിൽ, അതായത് മഹാവിസ്ഫോടനത്തിൽ പ്രപഞ്ചം ആവിർഭവിച്ചു എന്നാണ് നിരീക്ഷണങ്ങൾ തെളിയിക്കുന്നത്. അക്കാലത്തിനുശേഷം പ്രപഞ്ചം വികസിച്ചു തുടങ്ങി. ആ വികാസം ഇന്നും തുടരുന്നു. പ്രപഞ്ചത്തിന്റെ ആദ്യകാലത്തെക്കുറിച്ച് അറിയണമെങ്കിൽ ശക്തമായ നിരീക്ഷണ സംവിധാനം വേണ്ടിവരും .വെബ്ബിലെ ദർപ്പണങ്ങൾ പ്രപഞ്ചത്തിന്റെ ബാല്യകാലത്തെ വിവരങ്ങൾ എത്തിക്കുന്നു. അതായത് പ്രപഞ്ചത്തിന് 30കോടി വർഷം പ്രായമായ സമയത്ത് രൂപപ്പെട്ടുതുടങ്ങിയ ഗാലക്സികളുടെ നിരീക്ഷണമാണ് നടത്തിയത്. 1352കോടി വർഷം മുൻപാണ് ഇവയുണ്ടായത്. അവയിൽ നിന്നുള്ള പ്രകാശം നാമിപ്പോൾ കാണുന്നതിനു കാരണം വെബ്ബ് 1352കോടി പ്രകാശവർഷം അകലത്തിലാണ് എന്നതുതന്നെ. ഗ്ളാസ് -സെഡ് 13 എന്ന ഗാലക്സി 1352 കോടി പ്രകാശവർഷം ദൂരത്തിലും സീർസ് 93316 എന്ന ഗാലക്സി 1358 കോടി പ്രകാശവർഷം ദൂരത്തിലുമാണ്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും അകലെയുള്ള വസ്തുക്കളാണിവ. അതായത് പ്രപഞ്ചത്തിന്റെ ആദ്യകാലത്തുണ്ടായ ഗാലക്സികൾ.

നക്ഷത്രങ്ങൾ ജനിക്കുന്ന ഇടങ്ങൾ

സായാഹ്നങ്ങളിൽ ആകാശത്തു തെളിയുന്ന നക്ഷത്ര ഗണങ്ങളിൽ ഏറ്റവും പ്രമുഖം ഓറിയൺ ആണ്. പ്രാചീന സംസ്കൃതികളെ ഏറെ ആകർഷിക്കുകയും പലതരം വിശ്വാസങ്ങൾക്കും ഐതിഹ്യങ്ങൾക്കും ജന്മം നല്കിയതുമാണിത്. വേട്ടക്കാരന്റെ രൂപമാണ് ഇതിനു സങ്കല്പിച്ചിരിക്കുന്നത്. വേട്ടക്കാരന്റെ അരപ്പട്ടയെ സൂചിപ്പിക്കുന്നത് തെളിമയുള്ള മൂന്നു നക്ഷത്രങ്ങളും. ഓറിയണിലെ നെബുല എന്ന വാതകപടലം ചെറിയ ബൈനോക്കുലർ ഉപയോഗിച്ചു പോലും കാണാൻ കഴിയും. നക്ഷത്രങ്ങളുടെ പരിണാമാവസ്ഥയിലെ ഘടകങ്ങളാണ് നെബുലകൾ. സോളാർ നെബുലയെന്ന ഒന്നിൽ നിന്നാണ് സൂര്യനും പിന്നെ ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളും രൂപപ്പെട്ടത്. വെബ്ബിന്റെ നിരീക്ഷണങ്ങൾ സൗരയൂഥത്തിന്റെ ആദ്യകാലത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു.
7000 പ്രകാശവർഷം അകലെ സെർപെൻസ് എന്ന നക്ഷത്രഗണത്തിലാണ് ഈഗിൾ നെബുല കാണപ്പെടുന്നത്. ഇതിൽ നക്ഷത്രങ്ങളുടെ നഴ്സറി എന്നറിയപ്പെടുന്ന പ്രദേശമുണ്ട്. അവിടെ വാതകങ്ങൾ ഗുരുത്വാകർഷണത്താൽ ഒരുമിച്ചു ചേർന്ന് നക്ഷത്രങ്ങൾക്ക് രൂപം നൽകുന്നു. സൃഷ്ടിയുടെ സ്തംഭങ്ങൾ - പില്ലേഴ്സ് ഒഫ് ക്രിയേഷൻ -എന്ന പേരിൽ ഈ പ്രദേശം പ്രശസ്തവുമാണ്. ഹബിൾ ടെലിസ്കോപ്പിനെക്കാൾ തെളിമയോടെ വെബ്ബ്  ഈ പ്രദേശത്തിന്റെ ചിത്രങ്ങളെത്തിച്ചു. സതേൺ റിംഗ് നെബുലയുടെ ചിത്രം നക്ഷത്രങ്ങളുടെ പരിണാമാവസ്ഥയെക്കുറിച്ച് പുതിയ വിവരങ്ങൾ നൽകുന്നു. ഹിമാലയ മലനിരകൾ പോലെയുള്ള ചിത്രം 7500-8500 പ്രകാശവർഷം ദൂരത്തുള്ള കാരിന നെബുലയിലുള്ള എൻ.ജി .സി 3324 എന്ന പ്രദേശത്തിന്റേതാണ്.നക്ഷത്രങ്ങൾ ജന്മം കൊള്ളുന്നയിടമാണിത്.


ഗാലക്സികൾ  ഗാലക്സികൾ
ചെറുതും വലുതുമായ 42 ഗാലക്സികളുള്ള പ്രദേശമാണ് ലോക്കൽ ഗ്രൂപ്പ്. ഗാലക്സികളുടെ സമീപത്ത് ചെറിയ ഉപഗ്രഹ ഗാലക്സികളുമുണ്ട്. ആകാശഗംഗ അതിലെ ഒരു അംഗമാണ്. ഒരുകോടി പ്രകാശവർഷമാണ് ലോക്കൽ ഗ്രൂപ്പിന്റെ വലിപ്പം. വിർഗോ സൂപ്പർ ക്ളസ്റ്റർ എന്ന വൻ ഗാലക്സിക സമൂഹത്തിന്റെ ഭാഗമാണ് ലോക്കൽ ഗ്രൂപ്പ്. ലാനിയാകിയാ സൂപ്പർക്ളസ്റ്ററിന്റെ ഭാഗം കൂടിയാണിത്. ഇത്തരം സൂപ്പർക്ളസ്റ്ററുകൾ നാടപോലെ പ്രപഞ്ചത്തിന്റെ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്നു. ഇവയിലെല്ലാം നക്ഷത്രങ്ങളും അവയ്ക്കു ചുറ്റും ഗ്രഹങ്ങളുമുണ്ടെന്ന് അനുമാനം. ആ ഗ്രഹങ്ങളിലെ പത്തുശതമാനം എണ്ണം ഭൗമസമാനമാകാനിടയുണ്ട്. അതിൽ നല്ലൊരു ശതമാനം എണ്ണത്തിൽ ജീവികളും മനുഷ്യസമാനരായവരും കണ്ടേക്കാം. എം 74 എന്ന ഫാന്റം ഗാലക്സിയെ ഭൂമിയിൽ നിന്നും നിരീക്ഷിക്കുക എന്നത് അതീവ ദുഷ്ക്കരമാണ്. വെബ്ബ് ഈ സർപ്പിള ഗാലക്സിയുടെ തെളിമയുള്ള ചിത്രമെടുത്തു. ഗുരുത്വാകർഷണം മൂലം അടുക്കുന്ന നാലു ഗാലക്സികൾ (സ്റ്റെഫാൻസ് ക്വിന്റെറ്റ് ) എന്നതിന്റെ നിരീക്ഷണം, ഗാലക്സികൾ ഒത്തുചേർന്ന് മദ്ധ്യത്തിൽ വലിയ ബ്ളാക്ഹോൾ ഉണ്ടാകുന്നതിനെക്കുറിച്ച് വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 29 കോടി പ്രകാശവർഷം ദൂരത്താണ് ഗാലക്സികൾ ഒത്തുചേരുന്ന ഈ പ്രദേശം. ചക്രം പോലെയുള്ള കാർട്ട് വീൽ ഗാലക്സി ഹബിളിന്റെ നേത്രങ്ങളെക്കാൾ സൂക്ഷ്മതമയോടെ വെബ്ബ് നിരീക്ഷിച്ചു.പത്തുവർഷമാണ് വെബ്ബിന്റെ പ്രവർത്തനകാലം. എന്നാൽ അത് ഇരുപതു വർഷം വരെ പ്രവർത്തിപ്പിക്കാമെന്ന പ്രതീക്ഷയുണ്ട്. പ്രപഞ്ചത്തെകുറിച്ചു സൂക്ഷ്മതയുള്ള വിവരം ഇതിലൂടെ പ്രാപ്യമാകുമെന്ന് കരുതപ്പെടുന്നു. ഇനി എന്തൊക്കെ രഹസ്യങ്ങളാണ് വെബ്ബ് അനാവരണം ചെയ്യുക എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം.
(ലേഖകന്റെ ഫോൺ: 9847167946)

ആകാശഗംഗയുടെ കരയിൽ

നമ്മുടെ ഗാലക്സിയായ ആകാശഗംഗയ്ക്ക് 1361 കോടി വർഷമാണ് പ്രായം. സൂര്യൻ എന്ന നമ്മുടെ നക്ഷത്രത്തിന്റെ പ്രായം 500കോടി വർഷവും. ഭൂമിയുടെ പ്രായം 460കോടി വർഷമാണ്. ആകാശഗംഗയിൽ സൂര്യനെക്കാൾ പ്രായമുള്ള നൂറുകണക്കിനു കോടി നക്ഷത്രങ്ങളുണ്ട്. അതിൽ ചില നക്ഷത്രങ്ങൾക്ക് ആകാശഗംഗയോളം പ്രായം വരും . ചില നക്ഷത്രങ്ങൾ അവയുടെ ആയുസ്സിന്റെ അന്ത്യത്തിലെത്തി സൂപ്പർനോവ എന്ന സ്ഫോടനത്തിൽ അകപ്പെടും. മറ്റുചിലത് ചുവപ്പുനിറമുള്ള ഭീമൻനക്ഷത്രങ്ങളായും നീലനിറമുള്ള വലിയ നക്ഷത്രങ്ങളായും അവശേഷിക്കും. സൂര്യനെക്കാൾ പത്തും ഇരുപതും മടങ്ങു വലിപ്പമുള്ള നക്ഷത്രങ്ങൾ അവയുടെ അന്ത്യാവസ്ഥയിൽ ബ്ളാക്ഹോളായി മാറും. ആ വസ്തുക്കളിൽനിന്നും പ്രകാശം പോലും പുറത്തുവരികയില്ല. പക്ഷേ അടുത്തുള്ള നക്ഷത്രങ്ങളിൽ ഗുരുത്വാകർഷണ സ്വാധീനം ചെലുത്തി ബ്ളാക്ഹോളിൽ അകപ്പെടുത്തും. ആകാശഗംഗയിൽ നാല്പതിനായിരം കോടി നക്ഷത്രങ്ങളുണ്ട്. സർപ്പിളാകൃതിയുള്ള തളികപോലെയാണ് ആകാശഗംഗയുടെ രൂപം. നമ്മുടെ ഏറ്റവും അടുത്തുള്ള ഗാലക്സിയായ ആൻഡ്രോമെഡയിൽ ഒരുലക്ഷം കോടി നക്ഷത്രങ്ങളുണ്ട്. 25.37 ലക്ഷം പ്രകാശവർഷമാണ് ആൻഡ്രോമെഡയിലേയ്ക്കുള്ള ദൂരം. അതായത് 25.37 ലക്ഷം വർഷം മുമ്പത്തെ അവസ്ഥയാണ് ഭൗമനിരീക്ഷണത്തിൽ നാം കാണുന്നത്. അതുപോലെ ആൻഡ്രോമെഡയിൽനിന്നും ഏതെങ്കിലും സംസ്കൃതികൾ നമ്മളെ നിരീക്ഷിക്കുകയാണെങ്കിൽ മനുഷ്യൻ ഉദ്ഭവിക്കുന്നതിനു മുൻപുള്ള അവസ്ഥകളാകും കാണുക. പ്രകാശത്തിന്റെ വേഗത്തിനൊരു പരിധിയുള്ളതാണ് ഇതിനു കാരണം. സജിറ്റാറിയസ് ആം എന്നയിടത്തിൽ  ആകാശഗംഗയുടെ പുറത്തെ സർപ്പിള കരങ്ങളിലെവിടെയോ ആണ് സൗരയൂഥം നിലനിൽക്കുന്നത്. അത് ഗാലക്സിയുടെ കേന്ദ്രത്തിനാപേക്ഷികമായി ഭ്രമണം ചെയ്യുന്നു. ഒരു ചുറ്റിനെടുക്കുന്ന സമയമാണ് ഒരു ഗാലക്സിക വർഷം,  അതായത് 23കോടി വർഷം. ഒരുലക്ഷം പ്രകാശവർഷമാണ് ആകാശഗംഗയുടെ വ്യാസം. വെബ്ബ്  ഒരുചെറിയ പ്രദേശത്ത് നിരീക്ഷണം നടത്തുമ്പോൾ നൂറുകണക്കിനുകോടി നക്ഷത്രങ്ങളാണ് നിരീക്ഷണപഥത്തിൽ വരിക. അതിൽ ഏറ്റവും പ്രാപ്യമായവയെ തിരഞ്ഞെടുത്താണ് ചിത്രങ്ങളെടുക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, SS
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.