SignIn
Kerala Kaumudi Online
Saturday, 02 August 2025 1.01 AM IST

എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി പ്രതിനിധി സമ്മേളനത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
ssf
എസ്.എസ്.എഫ്

കോഴിക്കോട്: അമ്പത് വർഷം പൂർത്തിയാവുന്ന എസ്.എസ്.എഫിന്റെ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പ്രതിനിധി സമ്മേളനം ആരംഭിച്ചു. കോഴിക്കോട് സ്വപ്നനഗരിയിൽ നടക്കുന്ന പരിപാടിയിൽ മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം, സംഘടന എന്നീ മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് നടക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് ‌ വിദ്യാർത്ഥി റാലിയോടെ പ്രതിനിധി സമ്മേളനം സമാപിക്കും.

'അൽ ഇസ്ലാം മനുഷ്യനെ കാണുന്ന ദർശനങ്ങൾ ' എന്ന വിഷയത്തിൽ നടന്ന പഠനത്തിന് സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സി.മുഹമ്മദ് ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറശ്ശോല, ബഷീർ ഫൈസി വെണ്ണക്കോട് എന്നിവർ നേതൃത്വം നൽകി. 'മനുഷ്യന്റെ മതം, രാജ്യത്തിന്റെ മതേതരത്വം' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ മാദ്ധ്യമ പ്രവർത്തകരായ കെ.ജെ.ജേക്കബ്, ദാമോദർ പ്രസാദ്, മുഹമ്മദലി കിനാലൂർ എന്നിവർ പങ്കെടുത്തു. 'ശരികളുടെ സൗന്ദര്യം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മാദ്ധ്യമ പ്രവർത്തകരായ രാജീവ് ശങ്കരൻ, കെ.സി.സുബിൻ, എസ്. ശറഫുദ്ദീൻ എന്നിവർ പങ്കെടുത്തു. 'ചിന്തയുടെ ചിറകുകൾ' എന്ന വിഷയത്തിൽ നടന്ന സെഷനിൽ അബ്ദുള്ള വടകര പ്രഭാഷണം നടത്തി. 'ആശയങ്ങൾ ജയിച്ച കാലങ്ങൾ' എന്ന വിഷയത്തിൽ നടന്ന സെഷനിൽ വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, എൻ.അലി അബ്ദുള്ള, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, കലാം മാവൂർ എന്നിവർ പ്രസംഗിച്ചു. 'ആത്മ ഗീതങ്ങൾ' എന്ന വിഷയത്തിൽ നടന്ന സെഷനിൽ സമസ്ത സെക്രട്ടറി പേരോട് അബ്ദുർ റഹ്മാൻ സഖാഫി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ത്വാഹാ സഖാഫി കുറ്റ്യാടി, എൻ.എം.സ്വാദിഖ് സഖാഫി എന്നിവർ പ്രഭാഷണം നടത്തി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.