പത്തനംതിട്ട : അതിക്രമിച്ചുകടന്ന് വീട്ടമ്മയുടെ കഴുത്തിലെ മാല കവർന്ന കേസിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി പ്രദീപൻ ചിദംബരം (30) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞവർഷം ഫെബ്രുവരി 21ന് വൈകിട്ട് 4ന് അയിരൂർ പേരൂർച്ചാൽ രാമചന്ദ്രൻ നായരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻദാസിന്റെ ഭാര്യ കെ.പി.രമണിയമ്മയെ ആക്രമിച്ചശേഷം മാല കവരുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയെ പിറ്റേന്ന് തന്നെ പിടികൂടിയിരുന്നു. വരവുമാലയാണെന്ന് തിരിച്ചറിഞ്ഞ ഒന്നാംപ്രതി, റബർ തോട്ടത്തിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചിരുന്നു. ഇത് കണ്ടെത്താൻ സാധിച്ചിട്ടില്ല.
ബന്ധുക്കളുടെ ഫോൺ നമ്പരുകൾ ശേഖരിച്ച് സൈബർ സെൽ മുഖേന അന്വേഷണം വ്യാപിപ്പിച്ചപ്പോൾ, പ്രതി ഉപയോഗിക്കുന്ന ഫോൺ നമ്പർ കണ്ടെത്തി. 27ന് രാത്രി തമിഴ്നാട് സ്വദേശികൾ താമസിക്കുന്ന വീടിനു മുന്നിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. വരവുമാലയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, തിരികെ പോകുന്നവഴി റോഡുവക്കിലെ റബർ തോട്ടത്തിലെ കുറ്റിക്കാട്ടിലേക്ക് മാല വലിച്ചെറിഞ്ഞതായി പ്രതി വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |