പ്രബന്ധം തിരിച്ചെടുക്കണം
തിരുവനന്തപുരം:യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെക്കുറിച്ച് ഉത്തരവാദപ്പെട്ടവർ തെറ്റ് തുറന്നു പറയണമെന്ന് കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകൾ ലളിത. വിദ്യാർത്ഥിയുടെ തെറ്റ് അദ്ധ്യാപകന് തിരുത്താൻ കഴിയാതെ പോയതാണ് ഗൗരവതരമെന്ന് അവർ പറഞ്ഞു.
‘വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ മനസ്സിൽ കണ്ടാണോ ആ കുട്ടി പ്രബന്ധം എഴുതിയതെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാകാം തെറ്റുപറ്റിയത്. കുട്ടിയെ കുറ്റം പറായാനാകില്ല. വയസായാലും അവർ വിദ്യാർത്ഥി തന്നെയാണ്. പക്ഷേ തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ പാടില്ല. അത് തിരിച്ചെടുക്കണം. തെറ്റ് പറ്റി പോയതിന് ആർക്കും വിഷമമില്ല. തെറ്റ് പറ്റിയവർ അത് തുറന്നു പറയണം.’–ലളിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |