ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാര കുടിശിക പൂർണമായി ഇന്ന് തന്നെ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. 16,982 കോടി രൂപ യാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഇത് ഇന്ന് തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറും. നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ഇല്ലാത്തതിനാൽ സർക്കാർ സ്വന്തം കൈയിൽ നിന്നാണ് തുക അനുവദിക്കുന്നതെന്നും ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ തുക ഭാവിയിൽ നഷ്ടപരിഹാര സെസ് പിരിക്കുമ്പോൾ അതിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി അറിയിച്ചു.
ജി.എസ്.ടി നടപ്പാക്കിയ ശേഷം അഞ്ചുവർഷത്തേക്ക് സംസ്ഥാനങ്ങൾ അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ധാരണ. ഈ നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടി നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ചില ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഇളവും ഇന്ന് പ്രഖ്യാപിച്ചു. ട്രാക്കിംഗ് ഉപകരണങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കി. നേരത്തെ ഉ ഇത് 18 ശതമാനം ആയിരുന്നു. പെൻസിൽ ഷാർപ്പനറുകളുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറച്ചു. ശർക്കര പാനിയുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |