ന്യൂയോർക്ക് : നീണ്ട പതിനഞ്ച് വർഷത്തെ ചർച്ചകൾക്ക് ശേഷം സമുദ്രങ്ങളെ സംരക്ഷിക്കാനുള്ള ചരിത്ര ഉടമ്പടി അംഗീകരിച്ച് യു.എൻ അംഗരാജ്യങ്ങൾ. ഒരു രാജ്യത്തിന്റെയും അധികാര പരിധിയിൽ വരാത്ത സമുദ്ര ഭാഗങ്ങളുടെ 30 ശതമാനത്തോളം 2030ഓടെ സംരക്ഷിത മേഖലയാക്കാനുള്ളതാണ് ഉടമ്പടി. ഈ മേഖലയിലെ സമുദ്ര ജീവികളുടെ സംരക്ഷണമാണ് ഉടമ്പടിയുടെ ലക്ഷ്യം. ന്യൂയോർക്കിൽ 38 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇന്നലെയാണ് ഉടമ്പടി അംഗീകാരിക്കാൻ തീരുമാനിച്ചത്. സംരക്ഷിത മേഖലകളിൽ മത്സ്യബന്ധനം, കപ്പൽ പാത, ആഴക്കടൽ ഖനനം തുടങ്ങിയവ നിയന്ത്രിക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |