കൊല്ലം: ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 16 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അയത്തിൽ മാലിക്കര പള്ളിക്ക് സമീപം ആയുർവേദ ചികിത്സ നടത്തിവരുന്ന കിളികൊല്ലൂർ സൗത്ത് നഗർ 100 (എ) റാഹത്ത് മൻസിലിൽ സബിജാൻ എന്നു വിളിക്കുന്ന ഷാജഹാനെയാണ് (42) ശിക്ഷിച്ചത്. കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി സ്‌പെഷ്യൽ ജഡ്ജായ രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്.
പ്രതിയുടെ വീട്ടിൽ പിതാവിനൊപ്പം ചികിത്സയ്ക്കെത്തിയതായിരുന്നു പെൺകുട്ടി. പിതാവിനെ മരുന്ന് ഉണ്ടാക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങാൻ പറഞ്ഞയച്ച ശേഷം പരിശോധനാ മുറിയിൽ വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കിളികൊല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |