കണ്ണൂർ: വില്പനയ്ക്കുവേണ്ടി കഞ്ചാവ് പാക്ക് ചെയ്യുന്നതിനിടെ 2.15 കിലോ കഞ്ചാവുമായി നാലുപേരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പൊതുവാച്ചേരി സ്വദേശികളും സഹോദരങ്ങളുമായ കരുരൻ പീടിക പട്ടേരരത്ത് ഹൗസിൽ പി. അബ്ദുൽ റഹീം (30), സഹോദരൻ പി. മുനീർ(27), മുണ്ടയാട് വാരം എടക്കലോത്ത് ഹൗസിൽ പി. സൂരജ്(33), തളിപ്പറമ്പ് കുറ്റിയേരി തനിമൂട്ടിൽ ഹൗസിൽ ടി.കെ ജോമോൻ (27) എന്നിവരാണ് പിടിയിലായത്. ഇതിൽ കാപ്പ കേസിൽ റിമാൻഡിലായ റഹിം കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്.
രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരമനുസരിച്ച് സ്നിഫർ ഡോഗുമായി നടത്തിയ പരിശോധനയിൽ റഹീമിന്റെ വീട്ടിൽ നിന്നുമാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന രീതിയാണ് ഇവരുടേത്. സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മിഷണർ ടി.കെ രത്നകുമാർ, എടക്കാട് ഇൻസ്‌പെക്ടർ എം.ആർ ബിജു, എടക്കാട് പ്രിൻസിപ്പൽ എസ്.ഐ എൻ. ദിജേഷ്, ഗ്രേഡ് എ.എസ്.ഐ സുജിത്ത് കുറുവ, എസ്.സി.പി ഒ ദിനേശ്, ഡാൻസാഫ് ടീം, കണ്ണൂർ സിറ്റി കെ9 സ്‌ക്വാഡ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |