കോട്ടയം : മന്നത്ത് പത്മനാഭനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ,വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് എൻ.എസ്.എസ്. സംഘാടക സമിതിയിൽ വൈസ് ചെയർമാന്മാരിൽ ഒരാളായി തന്നെ ഉൾപ്പെടുത്തിയെങ്കിലും ആഘോഷങ്ങളിൽ പങ്കു ചേരാനുള്ള സാഹചര്യമല്ല നിലനിൽക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
''ആഘോഷത്തിൽ നിന്ന് ഒഴിഞ്ഞുമാറി ശതാബ്ദിയിൽ അഭിമാനം കൊള്ളാനാണ് തീരുമാനം. എന്നാൽ, നവോത്ഥാന സംരംഭങ്ങളിൽ മന്നത്തു പത്മനാഭന്റെ പാത നായർ സർവീസ് സൊസൈറ്റി എന്നും പിന്തുടരും. വൈക്കം സത്യഗ്രഹത്തിനും ഗുരുവായൂർ സത്യഗ്രഹത്തിനും തുടക്കമിട്ടത് സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. എന്നാൽ മന്നത്തു പത്മനാഭൻ നേതൃത്വം ഏറ്റെടുത്ത ശേഷം ഈ സത്യഗ്രഹങ്ങൾ ക്ഷേത്ര പ്രവേശനത്തിനായി മാറി. ഇതു വഴിയാണ് കേരളത്തിലെ നവോത്ഥാന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിലൊക്കെ മന്നത്തിന്റെ പങ്ക് എന്തായിരുന്നു എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്. എന്നാൽ, ഇതു സംബന്ധിച്ച തുടർന്നുള്ള ചടങ്ങുകളിലൊക്കെ മന്നത്തിനോടൊപ്പമുണ്ടായിരുന്നവർക്ക് നൽകുന്ന പരിഗണന അദ്ദേഹത്തിനോ സംഘടനയ്‌ക്കോ നൽകാകെ ബോധപൂർവം അവഗണിക്കുകയാണ്. ഇതിനെതിരെ ആരും പ്രതിഷേധിച്ചിട്ടില്ല. നവോത്ഥാന പ്രവർത്തനങ്ങൾ കൊണ്ട് നാടിനുണ്ടായ മാറ്റങ്ങളിൽ സന്തോഷിക്കുന്നത് നല്ലതാണ്. അതിൽ ഏറ്റവും അർഹതപ്പെട്ടവർ അതിന്റെ ഗുണഭോക്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |