തന്റെ യുട്യൂബ് ചാനൽ കൈകാര്യം ചെയ്തവരിൽ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. യുട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നവർ വരുമാനത്തിന്റെ നല്ലൊരു പങ്കും കൊണ്ടുപോയി. തന്റെ പേരിൽ ലഭിച്ച പ്ളേ ബട്ടൺ പോലും തന്നില്ലെന്നും നടി ആരോപിക്കുന്നു. പുതുതായി തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ് നടിയും കുടുംബവും ആരോപണം ഉന്നയിച്ചത്.
'മീനാക്ഷി അനൂപ് എന്ന പേരിലായിരുന്നു ചാനൽ തുടങ്ങിയത്. യുട്യൂബ് ചാനൽ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇ- മെയിൽ ഐഡിയും പാസ്‌വേർഡും ക്രിയേറ്റ് ചെയ്തത്. രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സും ഉണ്ടായിരുന്നു. അവർ തന്നെയായിരുന്നു വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് അപ്പ്‌ലോഡ് ചെയ്തത്. തന്റെ പേരിൽ ലഭിച്ച പ്ളേ ബട്ടൺ പോലും തന്നില്ല. ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല'- മീനാക്ഷി പറഞ്ഞു.
വീഡിയോയിൽ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവർ തന്നെയാണ് എടുത്തത്. ആദ്യമൊക്കെ സാരമില്ല എന്നുകരുതി. ഇപ്പോൾ കോട്ടയം എസ് പിയ്ക്ക് പരാതി നൽകിയിരിക്കുകയാണെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |