ന്യൂഡൽഹി: ഇന്നലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഉണ്ടായ ശക്തമായ ഭൂചലനത്തിൽ പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലുമായി പതിനൊന്ന് മരണം. മുന്നൂറിലധികം പേർക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 133 കിലോമീറ്റർ തെക്കുകിഴക്ക് ഹിന്ദുകുഷ് മേഖലയാണ് ചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
പാകിസ്ഥാനിൽ ഇന്നലെ രാത്രി 10.17നാണ് റിക്‌ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഒൻപത് മരണമാണ് ഇവിടെനിന്ന് റിപ്പോർട്ട് ചെയ്തത്. 160 പേർക്ക് പരിക്കേറ്റു. പാക്‌തുങ്ക്വ പ്രവിശ്യയിലെ സ്വാറ്റ് വാലി മേഖലയിൽ നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽക്കൂര തകർന്നുവീണാണ് കൂടുതൽപേരും മരിച്ചതെന്ന് പാകിസ്ഥാനിലെ ഉദ്യോഗസ്ഥർ പറയുന്നു.
ഖൈബര്‍ പഖ്തൂണ്‍ മേഖലയില്‍ ഒരു പൊലീസ് സ്റ്റേഷൻ ഭൂകമ്പത്തിൽ തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരന്ത നിവാരണ സേനയോട് തയ്യാറായി ഇരിക്കാൻ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.
At least nine people were killed, while more than 100 people were injured in Swat valley region of Pakistan’s northwestern Khyber Pakhtunkhwa province after a magnitude 6.5 earthquake jolted Pakistan & Afghanistan, reports AP
— ANI (@ANI) March 22, 2023
Strong tremors from the earthquake were also felt in…
അഫ്‌ഗാനിസ്ഥാനിൽ ഇന്നലെ രാത്രിയോടെ ഉണ്ടായ ഭൂചനലത്തിൽ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ലാഗ്‌മാൻ പ്രവിശ്യയിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം കിഴക്കൻ അഫ്‌ഗാനിലുണ്ടായ ഭൂചലനത്തിൽ ആയിരത്തിലധികം പേരാണ് മരിച്ചത്.
അതേസമയം, ഇന്ത്യയിൽ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഭൂചലനമുണ്ടായത്. ജമ്മു കാശ്‌മീരിൽ ചില ഭാഗങ്ങളിൽ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടു. ചലനം രണ്ട് മിനിട്ടോളം നീണ്ടു നിന്നെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തിയിലായ ജനം കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. മെട്രോ സർവീസുകൾ അൽപ നേരം നിറുത്തിവച്ചു. ചില വീടുകൾക്ക് വിള്ളലുണ്ടായതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |