വെള്ളറട: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ആമച്ചൽ ചന്ദ്രമംഗലം പ്രശാന്ത് ഭവനിൽ പ്രശാന്ത് രാജാണ് (31) പിടിയിലായത്. ഇക്കഴിഞ്ഞ 22നാണ് വെള്ളറട മണലി ബി.എസ് ഭവനിൽ ബിനുവിനെ (38) ബൈക്കിലെത്തിയ മൂന്നംഗ സംഘം ചെമ്പൂര് മഞ്ചംകോട് പാലത്തിന് സമീപം വച്ച് വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപ്പിച്ചത്.
സംഭവത്തിനുശേഷം പ്രതികൾ ഒളിവിലായിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് പിടിയിലായ പ്രശാന്ത് രാജ്. ഒന്നും രണ്ടും പ്രതികളായ അച്ഛനും മകനും ഒളിവിലാണ്. റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം ആര്യങ്കോട് സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാരൻ നായർ, എസ്.ഐ രാജേഷ്, ഷാഡോ ടീമിലെ അംഗങ്ങളായ ജി.എസ്.ഐ സുനിൽ ലാൽ, എസ്.സി.പി.ഒ നെവിൻരാജ്, സി.പി.ഒമാരായ ശ്രീനാഥ്, വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |