മുംബയ്: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് ഭാര്യാപിതാവിനെ വെടിവച്ച് കൊന്ന യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ശാരദാ നഗറിൽ ബുധനാഴ്ചയാണ് സംഭവം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രതിയുടെ ഭാര്യ കാമുകനുമായി ഒളിച്ചോടി ഔറംഗബാദിലേയ്ക്ക് താമസം മാറിയിരുന്നു. ഭാര്യയുടെ പ്രവൃത്തിയിൽ പ്രകോപിതനായ ഇയാൾ ഭാര്യാപിതാവുമായി ഇക്കാര്യം സംസാരിച്ച് തർക്കത്തിലായി. തുടർന്നാണ് വെടിവച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇൻസ്പെക്ടർ ഷിരിഷ് ഹംബെ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, രാജ്യ തലസ്ഥാനത്ത് മറ്റൊരു കൊലപാതകം നടന്നു. ജോലികഴിഞ്ഞെത്തിയപ്പോൾ ഭക്ഷണം കിട്ടാത്തതിൽ കലിപൂണ്ട് യുവാവ് ഭാര്യയെ തല്ലിക്കൊല്ലുകയായിരുന്നു. ഡൽഹിയിലെ ബൽസ്വായിൽ ബജ്റംഗി ഗുപ്ത എന്ന യുവാവ് അരുംകൊല നടത്തിയത്. അറസ്റ്റിലായ യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വീട്ടിൽ നിന്ന് കുറച്ചകലെ ചായക്കട നടത്തുകയാണ് ബജ്റംഗി ഗുപ്ത. കഴിഞ്ഞദിവസം കടയിലെ ജോലിക്കുശേഷം വിശന്നുവലഞ്ഞ് വീട്ടിലെത്തിയെങ്കിലും ഭാര്യ ഭക്ഷണമുണ്ടാക്കിയിരുന്നില്ല. ഇതിന്റെ പേരിൽ വഴക്കുണ്ടാവുകയും ബജ്റംഗി ഗുപ്ത വടികൊണ്ട് ഭാര്യയെ പൊതിരെ തല്ലുകയുമായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികളാണ് അവശയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |