ലക്‌നൗ: വിവാഹത്തിന് വീഡിയോയെടുക്കാൻ ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന വധുവിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഇപ്പോൾ നടപടിയെടുത്തിരിക്കുകയാണ് പൊലീസ്. 15,500 രൂപയാണ് പൊലീസ് ഇവർക്ക് പിഴ ചുമത്തിയത്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. റോഡിലൂടെ എസ് യു വി കാർ പോകുമ്പോൾ അതിന്റെ ബോണറ്റിന് മുകളിലായി യുവതി ഇരിക്കുന്നു. ഇവരെ റോഡിലൂടെ പോകുന്നവർ ശ്രദ്ധിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. വിവാഹ ഷൂട്ടിന് വേണ്ടിയാണ് ഇത്തരം ഒരു അഭ്യാസം യുവതി ചെയ്യുന്നത്. ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് യു പി പൊലീസ് നടപടിയെടുത്തത്. സോഷ്യൽ മീഡിയയിലും വധുവിന് എതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. ഏകദേശം 87,000 പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |