തിരുവനന്തപുരം: മൂന്ന് ഡിജിപിമാരടക്കം പൊലീസിൽ നിരവധി ഉന്നത ഉദ്യോഗസ്ഥർ കൂട്ടത്തോടെ 31ന് വിരമിക്കുന്നു. അരുൺകുമാർ സിൻഹ (എസ്.പി.ജി മേധാവി), ഡോ.ബി. സന്ധ്യ (ഫയർഫോഴ്സ് മേധാവി), എസ്. ആനന്ദകൃഷ്ണൻ (എക്സൈസ് കമ്മിഷണർ) എന്നിവരാണ് വിരമിക്കുന്ന ഡി.ജി.പിമാർ.
എ.ഡി.ജി.പിമാരായ നിതിൻ അഗർവാൾ (സി.ആർ.പി.എഫ്), കെ.പദ്മകുമാർ (പൊലീസ് ആസ്ഥാനം), ഷേഖ് ദർവേഷ് സാഹിബ് (ക്രൈംബ്രാഞ്ച് മേധാവി) എന്നിവർക്ക് ഡിജിപി റാങ്ക് ലഭിക്കും. ഐ.ജിമാരായ ജി. ലക്ഷ്മൺ, അശോക് യാദവ് എന്നിവർക്ക് എ.ഡി.ജി.പി പദവി ലഭിക്കും.
തിരുവനന്തപുരം ക്രൈം ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി കമ്മിഷണർ കെ. ലാൽജി, കെ.എ.പി. ഒന്നാം ബറ്റാലിയൻ കമാൻഡാന്റ് കെ.എൻ. അരവിന്ദൻ, വനിതാ കമ്മിഷൻ എസ്.പി. രാജീവ് പി.ബി., സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്.പി. ടി. രാമചന്ദ്രൻ, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി. കെ.വി. വിജയൻ, സ്റ്റേറ്റ് ക്രൈം റിക്കാർഡ്‌സ് ബ്യൂറോ എസ്.പി. കിഷോർ കുമാർ ജെ., ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി. കെ.എം. ജിജിമോൻ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്.പി. പ്രിൻസ് എബ്രഹാം, മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ്.പി. ബാസ്റ്റിൻ സാബു എന്നിവരാണ് വിരമിക്കുന്ന മറ്റ് ഐ.പി.എസ്. ഉദ്യോഗസ്ഥർ.എസ്.പി.മാർക്ക് 30ന് പൊലീസ് ആസ്ഥാനത്ത് യാത്രഅയപ്പ് നൽകും. ഡി.ജി.പി.മാർക്ക് പരേഡ് നൽകിയുള്ള യാത്രഅയപ്പ് 31നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |