SignIn
Kerala Kaumudi Online
Thursday, 19 September 2024 2.46 AM IST

ടോയ്‌ലറ്റിൽ നിന്നുള്ള മലിനജലം പോലും നിമിഷങ്ങൾക്കുള്ളിൽ ശുദ്ധജലമാക്കി കിട്ടും, അതും കുറഞ്ഞ ചെലവിൽ; ജപ്പാൻ മാതൃകയിലുളള പ്ലാന്റ് ഒരുങ്ങുന്നത് തലസ്ഥാനത്ത്

Increase Font Size Decrease Font Size Print Page
water

തിരുവനന്തപുരം: നഗരസഭയുമായി കൈകോർത്ത് മലിനജല സംസ്‌കരണത്തിന് ജപ്പാൻ മാതൃകയിലുള്ള 'ജൊക്കാസു " പ്ളാന്റ് സ്ഥാപിക്കാനൊരുങ്ങി വാട്ടർ അതോറിട്ടി. പൈലറ്റ് പദ്ധതിയായി വെള്ളയമ്പലത്തെ വാട്ടർ അതോറിട്ടിയുടെ ആസ്ഥാനത്താകും സ്ഥാപിക്കുക. ടോയ്‌ലെറ്റുകളിൽ നിന്നുള്ള മലിനജലവും മറ്ര് തരത്തിലുള്ള മലിനജലവുമാണ് പ്രധാനമായും സംസ്കരിക്കുക.

ഏപ്രിലിൽ ചേർന്ന നദി പുനരുജ്ജീവന യോഗത്തിൽ വാട്ടർ അതോറിട്ടി എം.ഡിയാണ് കോർപ്പറേഷനുമായി ചേർന്ന് ജപ്പാൻ മോഡൽ ട്രീറ്റ്‌മെന്റ് പ്ളാന്റ് സ്ഥാപിക്കുന്ന കാര്യം അറിയിച്ചത്. ഡൽഹി,​ ഗുജറാത്ത് എന്നിവിടങ്ങളിൽ ഇത്തരം പ്ളാന്റുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതേക്കുറിച്ച് പഠിക്കാൻ വാട്ടർ അതോറിട്ടി സെക്രട്ടറി ഡൽഹി സന്ദർശിക്കും.

നഗരത്തിലെ പ്രധാന മലിനജല സംസ്കരണ പ്ളാന്റ് മുട്ടത്തറയിലാണുള്ളത്. വിവിധ വാർഡുകളിൽ നിന്നുള്ള മലിജലം സ്വീവേജ് പൈപ്പുകൾ വഴി മുട്ടത്തറയിലെത്തിച്ചാണ് സംസ്കരിക്കുന്നത്. ഇത് ചെലവേറിയതാണ്. എന്നാൽ, ജൊക്കാസുവിന് അത്രയും ചെലവുണ്ടാകില്ല. നഗരസഭയിലെ 100 വാർഡുകളിൽ 43 ഇടത്ത് മാത്രമാണ് പൂർണമായോ ഭാഗികമായോ സ്വീവേജ് സൗകര്യങ്ങളുള്ളത്. മെഡിക്കൽ കോളേജിൽ അമൃത് -1 പദ്ധതിക്ക് കീഴിൽ കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്റുണ്ട്.

 ജൊക്കാസു പ്ളാന്റ്
ജാപ്പാനീസ് ഭാഷയിൽ ശുദ്ധീകരിച്ച ടാങ്ക് എന്നാണ് അർത്ഥം. മലിനജലത്തെ സംസ്കരിച്ച് വീണ്ടും പ്രാദേശികമായി ഉപയോഗിക്കും. ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായവയാണ് ജൊക്കാസു പ്ളാന്റുകൾ. ജപ്പാനിൽ 26 ശതമാനം സ്വീവേജും ജൊക്കാസു സംവിധാനം വഴിയാണ് സംസ്കരിക്കുന്നത്. ജപ്പാനിൽ 80 ലക്ഷം ജൊക്കാസു പ്ളാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.

 പ്രവർത്തനം ഇങ്ങനെ

സെപ്പറേഷൻ ബോക്സ്,​ സെഡിമെന്റേഷൻ ചേംബർ,​ അനെയ്റോബിക് ചേംബർ,​ മൂവിംഗ് ബെഡ് ചേംബർ,​ ഡിസ്ഇൻഫെക്ഷൻ ചേംബർ,​ ഇൻപുട്ട് സർക്കുലേഷൻ ലൈൻ എന്നിവയാണ് പ്ളാന്റിന്റെ പ്രധാന ഭാഗങ്ങൾ. സെഡിമെന്റേഷൻ ചേംബറിൽ ശേഖരിക്കുന്ന മലിനജലം ഖര,​ ദ്രവ മാലിന്യങ്ങളെ വേർതിരിക്കും. പിന്നീട് വായുകടക്കാത്ത ഫിൽട്ടർ ചേംബറിലൂടെ കടത്തിവിടുന്ന മലിനജലം മൂവിംഗ് ബെഡ് ചേംബറിലെത്തും. ഇവിടെ എയ്‌റോബിക് സംവിധാനത്തിന്റെ സഹായത്തോടെ മലിജലത്തെ സംസ്കരിക്കും. അതിനുശേഷം ക്ളോറിൻ അല്ലെങ്കിൽ അണുനാശിനികൾ അടങ്ങിയ ഡിസ്ഇൻഫെക്ഷൻ ചേംബറിലൂടെ കടത്തിവിട്ട് ജലം ശുദ്ധീകരിക്കും.

പ്ളാന്റിന്റെ പ്രത്യേകതകൾ

 ഭൂമിക്ക് മുകളിലോ അടിയിലോ സ്ഥാപിക്കാം

 സംസ്കരിക്കുന്ന വെള്ളം ചെടികൾ,​ കൂളിംഗ് ടവറുകൾ,​ ഫ്ളഷിംഗ് എന്നിവയ്ക്ക് ഉപയോഗിക്കാം

 ഒരു എം.എൽ.ഡി മുതൽ 50 കെ.എൽ.ഡി വരെ സംസ്കരണ ശേഷി

 ആവശ്യമെങ്കിൽ ശേഷി ഉയർത്താം

ഖരമാലിന്യങ്ങളെ ദ്രവമാലിന്യങ്ങളാക്കാം

    അപ്ഡേറ്റായിരിക്കാം ദിവസവും
    ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
    TAGS: WATER PRIFYING, TRIVANDRUM CORPORATION, WATER AUTHORITY, JAPAN MODEL, WATER
    KERALA KAUMUDI EPAPER
    Kaumudi Salt & Pepper
    TRENDING IN KERALA
    PHOTO GALLERY
    TRENDING IN KERALA
    X
    Lorem ipsum dolor sit amet
    consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
    We respect your privacy. Your information is safe and will never be shared.