സോൾ: വിമാനം ലാൻഡ് ചെയ്യുന്നതിനിടെ എമർജൻസി എക്‌സിറ്റ് തുറന്ന സംഭവത്തിൽ യാത്രക്കാരൻ അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ വാതിൽ തുറന്ന സംഭവത്തിൽ യാത്രക്കാരന്റെ വിശദീകരണം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. വിമാനത്തിൽ നിന്ന് വേഗത്തിൽ ഇറങ്ങാൻ ആഗ്രഹിച്ചതിനാലാണ് എമർജൻസി എക്‌സിറ്റ് തുറന്നതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അടുത്തിടെ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പൊലീസിനോട് ഇയാൾ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
ദക്ഷിണ കൊറിയയിൽ ഏഷ്യാന എയർലൈൻസ് വിമാനത്തിന്റെ എമർജൻസി വാതിലാണ് യുവാവ് തുറന്നത്. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 9.15ന് ദക്ഷിണ കൊറിയയിലെ ജെജു ഐലൻഡിൽ നിന്ന് 194 യാത്രക്കാരുമായി പറന്നുയർന്ന ഫ്ലൈറ്റ് ഒ.സെഡ് 8124 എയർബസ് എ321-200 ജെറ്റിലാണ് സംഭവം.
ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂറിന് ശേഷം ദേഗു ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡിംഗിന് ഒരുങ്ങവെയാണ് യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നത്. വിമാനം ഭൂനിരപ്പിൽ നിന്ന് 820 അടി ഉയരത്തിലായിരുന്നു. വാതിൽ തുറന്നതിന് പിന്നാലെ വിമാനത്തിനുള്ളിലേക്ക് ശക്തമായി കാറ്റ് വീശിയടിച്ചു. യാത്രക്കാരിൽ ചിലർ ബോധരഹിതരായി. മറ്റുചിലർക്ക് ശ്വാസതടസമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും നേരിട്ടു. ഉടൻ തന്നെ വിമാനത്തിന് ലാൻഡിംഗ് നടത്താനായതിനാൽ വൻ അപകടം ഒഴിവായി. വാതിൽ തുറന്ന ശേഷം ഇയാൾ താഴേക്ക് ചാടാൻ ശ്രമിച്ചെന്ന് മറ്റ് യാത്രക്കാർ പറയുന്നു. വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരിൽ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി.
🚨 Un pasajero ha abierto una salida de emergencia del #A321 HL8256 de #AsianaAirlines en pleno vuelo.
— On The Wings of Aviation (@OnAviation) May 26, 2023
El vuelo #OZ8124 entre Jeju y Daegu del 26 de mayo se encontraba en aproximación cuando una de las salidas de emergencia sobre el ala fue abierta por un pasajero.
El avión… pic.twitter.com/G0rlxPNQuW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |