SignIn
Kerala Kaumudi Online
Friday, 20 September 2024 3.24 AM IST

ഫേറോ ദ്വീപിലെ തിമിംഗലവേട്ടയ്ക്ക് തുടക്കം

Increase Font Size Decrease Font Size Print Page
faroe-

കോപ്പൻഹേഗൻ : ഡെൻമാർക്കിന്റെ അധീനതയിലുള്ള ചെറുദ്വീപായ ഫേറോ ഐലൻഡ്‌സിലെ വിവാദ തിമിംഗല വേട്ടയ്ക്ക് തുടക്കം. മേയ് 8നും 15നും ഇടയിൽ 60ലേറെ പൈലറ്റ് തിമിംഗലങ്ങൾ വേട്ടയാടപ്പെട്ടതായാണ് റിപ്പോർട്ട്.

നോർത്ത് അറ്റ്ലാൻഡിക് സമുദ്രത്തിൽ ബ്രിട്ടൻ, നോർവെ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾക്കിടയിലാണ് ഫേറോ ഐല‌ൻഡ്‌സ് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളായി തിമിംഗലവേട്ട ഫേറോ ദ്വീപ് നിവാസികൾ പിന്തുടരുന്ന രീതിയാണ്. ഏകദേശം 1,000 വർഷത്തോളം പഴക്കമുണ്ട് ഫേറോ ദ്വീപിലെ ഈ പരമ്പരാഗത തിമിംഗലവേട്ടയ്ക്ക്. തിമിംഗല വേട്ടക്കാർ ഫേറോ ഭരണകൂടത്തിൽ നിന്ന് ലൈസൻസ് വാങ്ങേണ്ടതുണ്ട്.

 എന്തിന് ?

തിമിംഗലത്തിന്റെ മാംസവും അതിന്റെ കൊഴുപ്പും ഫേറോ ദ്വീപിലുള്ളവരുടെ പരമ്പരാഗത ഭക്ഷണമാണ്. ശൈത്യകാലത്തേക്ക് വേണ്ടി ഇവയുടെ മാംസം ഉണക്കി സൂക്ഷിക്കുന്നത് ദ്വീപ് നിവാസികളുടെ പതിവാണ്. പണ്ട് കാലം മുതൽ തന്നെ കടലിൽ വച്ച് മൂർച്ചയേറിയ കുന്തം ശരീരത്തിലൂടെ കുത്തിയിറക്കിയാണ് തിമിംഗലങ്ങളെ ഫേറോ ദ്വീപിലുള്ളവർ കൊല്ലുന്നത്.

തിമിംഗലങ്ങളുടെ നട്ടെല്ലിലേക്ക് നേരിട്ട് ആഴ്ന്നിറങ്ങുന്ന തരത്തിലാണത്. തിമിംഗലവേട്ടയ്ക്കിടെ കടൽത്തീരങ്ങളിൽ അവയുടെ രക്തം തളംകെട്ടി കിടക്കുന്ന കാഴ്ച ഭയാനകമാണ്. നിരവധി പരിസ്ഥിതി സംഘടനകൾ തിമിംഗല വേട്ടയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, തങ്ങൾ ആഹാരത്തിന് വേണ്ടി പരമ്പരാഗതമായി പിന്തുടരുന്ന രീതിയാണിതെന്നും തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ ഇതിനെ ബഹുമാനിക്കണമെന്നുമാണ് ദ്വീപ് നിവാസികളിൽ ഒരു വിഭാഗം പറയുന്നത്.

 പ്രതിഷേധം

ഫേറോ ദ്വീപിൽ വേട്ടയാടപ്പെടുന്നതിൽ കൂടുതലും പൈലറ്റ് തിമിംഗലങ്ങളാണ്. ഇവയെ കൂടാതെ വൈറ്റ് - സൈഡഡ് ഡോൾഫിനുകളുടെ മാംസവും ദ്വീപിലുള്ളവർ ഭക്ഷിക്കാൻ ഉപയോഗിക്കുന്നു. വർഷത്തിൽ ഏകദേശം 100,000 ത്തോളം പൈലറ്റ് തിമിംഗലങ്ങളാണ് ഫേറോ ദ്വീപിന്റെ തീരത്തു കൂടി കടന്നു പോകുന്നത്. ഏകദേശം 50,000 പേർ താമസിക്കുന്ന ഫേറോ ദ്വീപിൽ പ്രതിവർഷം 700 പൈലറ്റ് തിമിംഗലങ്ങളെങ്കിലും വേട്ടയാടപ്പെട്ടുവെന്നാണ് കണക്ക്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 6,500 ലേറെ തിമിംഗലങ്ങളെയും ഡോൾഫിനുകളെയുമാണ് കൊന്നത്. കഴിഞ്ഞ വർഷം 1,400ലേറെ ഡോൾഫിനുകളെ കൊന്നിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വേട്ടയ്ക്കിടെ കൊല്ലുന്ന ഡോൾഫിനുകളുടെ എണ്ണം 500 ആയി പരിമിതപ്പെടുത്താൻ ഫേറോ ദ്വീപിലെ ഭരണകൂടം കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.