തിരുവനന്തപുരം : ഒരുമാസത്തെ ക്ഷേമ പെൻഷൻ ജൂൺ എട്ടു മുതൽ വിതരണം ചെയ്യും. ഇതിനായി 950 കോടിരൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടുമാസത്തെ പെൻഷൻ കൂടി വിതരണം ചെയ്യാനുണ്ട്.1600 രൂുപയാണ് ക്ഷേമ പെൻഷനായി നൽകുന്നത്. ഇതിൽ നേരത്തെ കുടിശികയുണ്ടായിരുന്ന രണ്ടുമാസത്തെ പെൻഷനായ 3200 രൂപ ഏപ്രിലിൽ നൽകിയിരുന്നു. 1871 കോടി രൂപയാണ് സർക്കാർ അന്ന് അനുവദിച്ചത്.
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും എല്ലാ മാസവും ക്ഷേമപെൻഷൻ നൽകാവുന്ന സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിയിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. സർക്കാർ ജീവനക്കാരുടെ കുടിശികയുള്ള ആനുകൂല്യങ്ങളും ഇതുവരെ നൽകാനായിട്ടില്ല.
അതേസമയം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയെങ്കിലും പിന്നീടത് 15390 കോടി രൂപയായി കുറച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10000 കോടി രൂപയുടെ കുറവ് വരുത്തിയതിന് പുറമേയാണിതെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |