വിഷ്വൽ ഭാഷ ആളുകളുമായി കൂടുതൽ അടുത്തെന്ന് സന്തോഷ് ശിവൻ
സന്തോഷ് ശിവൻനയിക്കുന്ന ശില്പശാലയിൽനിന്ന്
പുതിയ ചലച്ചിത്ര പ്രവർത്തകരെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ സ്മരണാർത്ഥം ആരംഭിച്ച ശിവൻസ് കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിന്റെ ഭാഗമായി ശിവന്റെ മക നും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ നയിച്ച ശിൽപശാലയിൽ ഉയർന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്.
''എനിക്ക് തോന്നുന്നത് കുറച്ച് കഴിവുകൾ ഞങ്ങൾക്കുണ്ടെന്നാണ്.അങ്ങനെ കരുതുന്നു. പ്രത്യേകിച്ചും അവർ സാംസ്കാരിക സംവേദനങ്ങൾ ഉൾക്കൊള്ളുകയും അവരുടെ കഥകളിൽ അത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇന്ന് നിങ്ങൾ അത് വളരെ സൂക്ഷ്മമായി പരിശോധിച്ചാൽ, സിനിമ, സിനിമാട്ടോഗ്രഫി കോഴ്സുകൾ പണക്കാർക്കുള്ളതാണെന്ന് കണ്ടെത്താനാകം. കഴിവുള്ള ധാരാളം യുവാക്കൾക്ക് ഇത് വളരെ ചെലവേറിയതാണ്. ആദിവാസി മേഖലകളിൽ പോയി യുവാക്കൾക്കൊപ്പം ശിൽപശാലകൾ നടത്തി എന്റെ ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രഗത്ഭരായ കുറച്ചുപേർ പ്രോജക്ടുകളിൽ എന്നെ സഹായിക്കുകയും വിദേശയാത്രകൾ വരെ നടത്തുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ശേഷിയില്ലാത്ത ഈ ചെറുപ്പക്കാർക്ക് നിങ്ങൾക്ക് പകരം വയ്ക്കാൻ കഴിയാത്ത ഒരു കലാപരമായ ഗുണമുണ്ട്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണ്. '' സന്തോഷ് ശിവൻ പറഞ്ഞു.
വിഷ്വൽ ഭാഷ ആളുകളുമായി കൂടുതൽ അടുത്തെന്നും , അത് നല്ലതാണെന്നും സന്തോഷ് ശിവൻ പറഞ്ഞു. സ്റ്റാച്യു റോഡിൽ ശിവൻസ് സ്റ്റുഡിയോയിൽ പ്രവർത്തനം ആരംഭിച്ച ശിവൻസ് കൾച്ചറൽ സെന്റർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കൾച്ചറൽ സെന്റർ യുട്യൂബ് ചാനൽ മുൻ മന്ത്രി സി.ദിവാകരൻ ലോഞ്ച് ചെയ്തു.കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് ജി. സുരേഷ് കുമാർ, സംവിധായകൻ ടി.കെ. രാജീവ് കുമാർ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് രാജേഷ് എന്നിവർ സംസാരിച്ചു.ശിവന്റെ മകനും സംവിധായകനുമായ സംഗീത് ശിവൻ നന്ദി പറഞ്ഞു.ശിവൻസ് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ആദ്യ പരിപാടിയായിരുന്നു ദ്വിദിന ശില്പശാല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |