SignIn
Kerala Kaumudi Online
Saturday, 27 July 2024 6.03 AM IST

ലോകമെമ്പാടും ബാർബി പിങ്ക് തരംഗം

n

ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബി തരംഗമാകുന്നു. ബാർബിയെ അനുകരിച്ച് പിങ്ക് കളറിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് പ്രേക്ഷകർ തിയേറ്ററിലേക്കെത്തുന്നത്.

ഓപ്പൻ ഹൈമറിനു ഒപ്പം ചലച്ചിത്ര ലോകം ചർച്ച ചെയ്യുന്ന ഫാന്റസി കോമഡി ചിത്രമായി ബാർബി (ഉച്ചാരണം ബാബി) മാറിക്കഴിഞ്ഞു. ബാർബി പാവകളുടെ പ്രമേയം അടിസ്ഥാനമാക്കി പ്രശസ്ത സംവിധായിക ഗ്രെറ്റ ഗെർവിഗ് സംവിധാനം നിർവഹിച്ച ബാർബി, നിരവധി കമ്പ്യൂട്ടർ ആനിമേറ്റഡ്, വീഡിയോ, സ്ട്രീമിംഗ് ടെലിവിഷൻ സിനിമകൾക്ക് ശേഷമുള്ള ആദ്യത്തെ ലൈവ് ആക്ഷൻ ചിത്രം കൂടിയാണ്. ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരു സംവിധായികയ്ക്കും അഭിമാനിക്കാവുന്നതാണ് ഗ്രെറ്റ ഗെർവിഗിന്റെ ഈ നേട്ടം. സ്ത്രീ സംവിധായക മികവിന്റെ ആഘോഷമാണ് ബാർബി. ഒരു വനിതയുടെ സംവിധാനത്തിൽഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയെന്ന നേട്ടവും ബാർബിക്ക് സ്വന്തം. ബാർബി ലാൻഡിൽ താമസിക്കുന്ന ബാർബികളും അവരെ ചുറ്റിപ്പറ്റി നടക്കുന്ന സങ്കീർണമായ സംഭവങ്ങളും പ്രമേയമാക്കിയ ചിത്രത്തെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.എന്നാൽ ഇതൊരു കുട്ടികളുടെ ചിത്രമല്ല താനും.ബാർബിയെ അനുകരിച്ച് പിങ്ക് കളറിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് പ്രേക്ഷകർ തിയേറ്ററിലേക്കെത്തുന്നത്. (ഒറിജിനൽ ബാർബി പാവ 1959 ന്റെ തുടക്കത്തിൽ തന്നെ സ്വിം സ്യൂട്ടിൽ, പിങ്ക് ഷൂസും അണിഞ്ഞാണ് അവതരിപ്പിക്കപ്പെട്ടത്. പിങ്കിന് മറ്റു മാനങ്ങളും കൽപ്പിച്ചിട്ടുണ്ട്).

ചിത്രത്തിലെ പ്രധാന ബാർബി കഥാപാത്രമായി മാർഗോ റോബിയും കെൻ എന്ന കഥാപാത്രത്തെ റയാൻ ഗോസ്ലിംഗും അവതരിപ്പിച്ചപ്പോൾ മറ്റു ബാർബി കഥാപാത്രങ്ങളായി അമേരിക്ക ഫെറേറ, കേറ്റ് മക്കിന്നൻ, ഇസ റേ, റിയ പെരൽമാൻ, വിൽ ഫെറൽ തുടങ്ങിയവരും ചിത്രത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ച്ച വച്ചു. ബാർബിയുടെ വിജയം നിലവിൽ ഗ്രെറ്റ ഗെർവിഗിന്റെ വിജയവും വഴിത്തിരിവും കൂടിയാണ്. സിനിമാ അഭിനയത്തിലൂടെയാണ് ഗ്രെറ്റ ഗെർവിഗ് ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. 2006 മുതൽ 2009 കാലഘട്ടങ്ങളിൽ ജോ സ്വാൻബെർഗിന്റെ നിരവധി സിനിമകളിൽ ഗ്രെറ്റ പ്രത്യക്ഷപ്പെട്ടിരുന്നു. 2007 - ൽ പുറത്തിറങ്ങിയ ഹന്ന ടേക്ക്സ് ദ സ്റ്റെയേർസ്, 2008 ലെ നൈറ്റ്സ് ആൻഡ് വീക്കെൻഡ്സ് എന്നീ ചിത്രങ്ങളിൽ സഹ രചയിതാവായും സഹ സംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്. ഗ്രീൻ ബെർഗ്, ഫ്രാൻസെസ് ഹാ എന്നീ ചിത്രങ്ങളിൽ പങ്കാളിയായ നോഹ ബൗംബാക്കുമായി സഹകരിച്ചതിൽ ഗോൾഡൻ ഗ്ളോബ് അവാർഡ് നാമ നിർദ്ദേശവും, 2015 - ൽ മിസ്ട്രസ് അമേരിക്ക, 2022 - ൽ വൈറ്റ് നോയ്സിനും അർഹയായി. വുഡി അലന്റെ ടു റോം വിത്ത് ലവ്, റെബേക്ക മില്ലറുടെ മാഗിയുടെ പ്ലാൻ, പാബ്ളോ ലാറെയ്‌ന്റെ ജാക്കി, മൈക്ക് മിൽസിന്റെ ഇരുപതാം നൂറ്റാണ്ടിലെ വനിതകൾ, വെസ് ആൻഡേഴ്സൺ എന്നിവരുടെ ചിത്രങ്ങളിലും ഗ്രെറ്റ പ്രത്യക്ഷപ്പെട്ടിരുന്നു.

2017 - ൽ പുറത്തിറങ്ങിയ ലേഡി ബേർഡ് എന്ന ചിത്രത്തിലൂടെയാണ് ഗ്രെറ്റ, സോളോ സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം 2019 - ൽ പ്രദർശനത്തിനെത്തിയ ലിറ്റിൽ വിമൻ എന്ന ചിത്രവും ഗ്രെറ്റ ഗെർവിഗ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരുന്നു. ഈ രണ്ട് ചിത്രങ്ങളും അക്കാഡമി അവാർഡ് നാമനിർദ്ദേശം നേടിയിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ഗ്രെറ്റ ബൗംബാക്കിനൊപ്പം ചേർന്ന് തിരക്കഥ എഴുതി, തന്റെ സംവിധാനത്തിൽ ഹിറ്റ് ചിത്രമായി മാറിയ ബാർബി ഒരുക്കുന്നത്. ഇന്ന് സിനിമാ ലോകം വാഴ്ത്തുമ്പോഴും, സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സംവിധാന ശൈലിയിൽ ഉറച്ചുനിന്നാണ് ഗ്രെറ്റയുടെ ജൈത്രയാത്ര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.