ന്യൂഡൽഹി: ഉഭയകക്ഷി സഹകരണവും വിവിധ മേഖലകളിലെ സഹകരണവും വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ ധാരണ. ധാരണാപത്രങ്ങൾ ഇരുവരും ഒപ്പുവച്ചു. ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറുമായും ഹൈതം കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹൈതവും നേതൃത്വം നൽകിയ പ്രതിനിധിതല ചർച്ചയിൽ പത്ത് മേഖലകളിൽ സഹകരണം വിപുലമാക്കാനുള്ള ധാരണയുണ്ടാക്കി. സമുദ്ര സഹകരണം, കണക്റ്റിവിറ്റി, ഊർജ്ജ സുരക്ഷ, വ്യവസായം, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഡിജിറ്റൽ പണമിടപാട്, കൃഷിയും ഭക്ഷ്യസുരക്ഷ മേഖലകളാണത്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര എന്നിവരും പങ്കെടുത്തു.
മോദിയും സുൽത്താനും ഭീകരവാദത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചതായും ഊർജ സുരക്ഷാ മേഖലയിലെ സഹകരണ സാദ്ധ്യതകൾ ചർച്ച ചെയ്തതായും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
ഐ.ടി മേഖലയിൽ സഹകരണം
ഐ.ടി മേഖലയിലെ സഹകരണത്തിന് കേന്ദ്ര ഐ.ടി മന്ത്രാലയവും ഒമാൻ ഗതാഗത, കമ്മ്യൂണിക്കേഷൻ ഐ.ടി മന്ത്രാലയവും നേതൃത്വം നൽകും
ഒമാനിലെ ദോഫാർ സർവകലാശാലയിൽ ഹിന്ദി ചെയർ സ്ഥാപിക്കാൻ ഐ.സി.സി.ആറും തമ്മിൽ ധാരണ
കള്ളപ്പണം വെളുപ്പിക്കൽ, അനുബന്ധ കുറ്റകൃത്യങ്ങൾ, ഭീകര ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ സഹകരണത്തിന് ഇന്ത്യൻ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും (എഫ്.ഐ.യു) ഒമാൻ നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇൻഫർമേഷനും (എൻ.സി.എഫ്.ഐ) തമ്മിൽ ധാരണ.
ഔദ്യോഗിക ജീവനക്കാരെ അനുഗമിക്കുന്നവരുടെ തൊഴിൽ സംബന്ധിച്ച് കരാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |