തായ്‌പെയ് : തായ്‌വാനിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക്ക് പ്രോഗസീനവ് പാർട്ടി അധികാരം നിലനിറുത്തി. അമേരിക്കൻ അനുകൂലി ലായ് ചിങ് തെ പ്രസിഡന്റാകും. തായ്‌വാനിലെ പ്രധാന പ്രതിപക്ഷമായ കുമിന്താങ്ങ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഹു യു ഇഹ് തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു. ചൈനീസ് വിരുദ്ധ നിലപാടുള്ള ഡെമോക്രാറ്റിക്ക് പാർട്ടി മൂന്നാംതവണയാണ് അധികാരത്തിലെത്തുന്നത്.
ചൈനയുമായി വീണ്ടും കൂട്ടിച്ചേർക്കുമെന്ന ഭീഷണികൾക്കിടയിലാണ് തായ്‌വാനിൽ തിരഞ്ഞെടുപ്പ് നടന്നത്. തായ്‌വാൻ ജനത ജനാധിപത്യത്തെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് ലായ് ചിങ് തെ പറഞ്ഞു. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം ഞങ്ങൾ തുടർന്നും നിൽക്കുമെന്നം അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ബാഹ്യശക്തികളടെ ശ്രമങ്ങളെ തായ്‌വാൻ ജനത വിജയകരമായി ചെറുത്തുവെന്നും ചൈനയെ പരിഹസിച്ച് ലായ് ചിങ് തെ പറഞ്ഞു.
അമേരിക്കയെ അനുകൂലിക്കുന്ന ഡെമോക്രാറ്റിക്ക് പ്രോഗസീവ് പാർട്ടിയും ചൈന അനുകൂല കുമിന്താങ് പാർട്ടിയും സന്തുലിത സമീപനമുള്ള തായ്‌വാൻ പീപ്പിൾസ് പാർട്ടിയും തമ്മിൽ ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്. ലായ് ചിങ്തെ അധികാരത്തിലെത്തുന്നതോടെ ചൈനീസ് ആക്രമണം തടയാൻ സൈനിക സന്നാഹങ്ങൾ ബലപ്പെടുത്തും. ഇതിന് അമേരിക്കയുടെ സഹായവും തായ്‌വാന് ലഭിക്കും. ഇതോടെ നിലവിലുള്ള ചൈന - തായ്‌വാൻ സംഘർഷം കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |