ചെന്നൈ: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വാട്സാപ് സർവകലാശാലകളായി ബി.ജെ.പി നേതാക്കൾ മാറുന്നെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ആസൂത്രിത കള്ളങ്ങൾ നേരം പുലരും മുമ്പ് കള്ളമാണെന്നു തെളിഞ്ഞെന്നും സ്റ്റാലിൻ പറഞ്ഞു.
വിഭാഗീയ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണു ബിജെപി. കേന്ദ്ര സർക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനാണ് രാമക്ഷേത്രം ചടങ്ങ് രാഷ്ട്രീയപരമായും നടത്തുന്നത്. ലക്ഷക്കണക്കിന് യുവാക്കൾ അണിനിരന്ന സേലം സമ്മേളനത്തിന്റെ വിജയത്തിൽ വിറളിപൂണ്ടാണ് ഇപ്പോൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെ ലക്ഷ്യമിട്ട് പറഞ്ഞു.
തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരമറിയാതെ ഗവർണറും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ബി.ജെ.പിയുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരും ഭരണഘടനയെ അവഗണിച്ച് പെരുമാറുന്നവരും അഭ്യൂഹങ്ങൾ പരത്തുന്ന വാട്സാപ് യൂണിവേഴ്സിറ്റികളാകുന്നെന്നും സ്റ്റാലിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |