കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ (എസ്.ബി.ഐ) അറ്റാദായം 35.5 ശതമാനം ഇടിഞ്ഞ് 9,164 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ ബാങ്ക് 14,205 കോടി രൂപയുടെ അറ്റാദായം കൈവരിച്ചിരുന്നു. പെൻഷൻ ബാധ്യതകൾ തീർക്കാനായി 7,100 കോടി രൂപ മാറ്റിവെച്ചതാണ് ബാങ്കിന്റെ അറ്റാദായത്തിൽ കുറവുണ്ടാക്കിയത്.
അവലോകന കാലയളവിൽ ബാങ്കിന്റെ പലിശ വരുമാനം 4.6 ശതമാനം ഉയർന്ന് 39,816 കോടി രൂപയിലെത്തി. വായ്പാ വിതരണത്തിൽ 14.38 ശതമാനവും നിക്ഷേപത്തിൽ 13.02 ശതമാനവും വളർച്ച രേഖപ്പെടുത്തി. ഡിസംബർ 31 വരെ ബാങ്കിന്റെ മൊത്തം കിട്ടാക്കടം 2.42 ശതമാനമായി മെച്ചപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |