തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ പടക്കശാലയിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾക്ക് വെടിക്കെട്ട് നടത്താനും വെടിമരുന്ന് സൂക്ഷിക്കാനുമുള്ള ലൈസൻസുണ്ടായിരുന്നില്ലെന്ന് റവന്യു മന്ത്രിക്കു വേണ്ടി മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. രണ്ടുപേർ മരിക്കുകയും 21പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 150മീറ്റർ ചുറ്റളവിൽ വീടുകൾക്കടക്കം നാശനഷ്ടമുണ്ടായി. ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ സഹായധനം നൽകുമെന്നും കെ.ബാബുവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |