SignIn
Kerala Kaumudi Online
Sunday, 06 October 2024 12.04 PM IST

പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിൽ വീണ്ടും പുലി ഭീഷണി

Increase Font Size Decrease Font Size Print Page
mm

കാളികാവ്: ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തൊഴിലാളികളും എസ്റ്റേറ്റ് അധികൃതരും ഭീതിയിലാണ്.

പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിന് സമീപത്തെ 2002 റീ പ്ലാന്റിംഗ് ഏരിയയിലാണ് കാട്ടുപന്നിയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടത്.

ടാപ്പിംഗ് തൊഴിലാളികൾ ജോലി ചെയ്യുന്ന പകൽ സമയത്ത് പോലും കാട്ടുപന്നികൾ കൂട്ടത്തോടെ വനത്തിനുള്ളിൽ നിന്നും എസ്റ്റേറ്റിലേക്ക് ഇറങ്ങുന്നതും പതിവാണ്.
ബംഗ്ലാവിന് സമീപത്തെ വനത്തിലാണ് പുലിയും മറ്റു മൃഗങ്ങളും താവളമാക്കിയിട്ടുള്ളത്. നേരത്തെ ചില തൊഴിലാളികൾ കടുവയെ നേരിൽ കാണുകയും ചെയ്തിരുന്നു.

ഞായറാഴ്ച പന്നിയെ കൊന്ന് തിന്നത് കടുവയാണോ പുലിയാണോ എന്നതിൽ സംശയമുണ്ട്.

എസ്റ്റേറ്റ് അസിസ്റ്റന്റ് ജനറൽ മാനേജർ വി.പി. ബീരാൻ കുട്ടി, എസ്റ്റേറ്റ് ഫീൽഡ് സ്റ്റാഫ് എന്നിവരും വനം വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു.

തൊഴിലാളികൾക്കും ജീവനക്കാർക്കും സംരക്ഷണം കൊടുക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

വീണ്ടും ഭീതിയിൽ

  • നേരത്തെയും പലപ്പോഴായി കടുവയും പുലിയും കാട്ടാനകളും പുല്ലങ്കോട് എസ്റ്റേറ്റിൽ ഇറങ്ങിയിട്ടുണ്ട്.
  • കഴിഞ്ഞ വർഷവും ഇപ്പോഴത്തെ സ്ഥലത്തിന് ഏതാനും മീറ്റർ ദൂരത്തായി കടുവയിറങ്ങി ഒന്നിലധികം വലിയ പന്നികളെ പിടികൂടി ഭക്ഷിച്ചതായി കണ്ടെത്തിയിരുന്നു.
  • അന്ന് വനം വകുപ്പ് കെണി സ്ഥാപിച്ചെങ്കിലും കടുവ കുടുങ്ങിയില്ല. ഏതാനും ദിവസങ്ങളായി സ്ഥിരമായി വൈകിട്ട് വനം വകുപ്പ് അധികൃതർ പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു.
  • ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ തൊഴിലാളികൾ ഏറെ ഭീതിയിലാണ്.

കടുവയാണോ പുലിയാണോ പന്നികളെ കൊന്നത് എന്ന് ഉറപ്പിക്കാനായിട്ടില്ല. തൊഴിലാളികളുടെ ഭീതിയകറ്റുന്നതിന് നടപടികളെടുക്കും

വനം വകുപ്പ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TUGER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.