കാളികാവ്: ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തൊഴിലാളികളും എസ്റ്റേറ്റ് അധികൃതരും ഭീതിയിലാണ്.
പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിന് സമീപത്തെ 2002 റീ പ്ലാന്റിംഗ് ഏരിയയിലാണ് കാട്ടുപന്നിയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടത്.
ടാപ്പിംഗ് തൊഴിലാളികൾ ജോലി ചെയ്യുന്ന പകൽ സമയത്ത് പോലും കാട്ടുപന്നികൾ കൂട്ടത്തോടെ വനത്തിനുള്ളിൽ നിന്നും എസ്റ്റേറ്റിലേക്ക് ഇറങ്ങുന്നതും പതിവാണ്.
ബംഗ്ലാവിന് സമീപത്തെ വനത്തിലാണ് പുലിയും മറ്റു മൃഗങ്ങളും താവളമാക്കിയിട്ടുള്ളത്. നേരത്തെ ചില തൊഴിലാളികൾ കടുവയെ നേരിൽ കാണുകയും ചെയ്തിരുന്നു.
ഞായറാഴ്ച പന്നിയെ കൊന്ന് തിന്നത് കടുവയാണോ പുലിയാണോ എന്നതിൽ സംശയമുണ്ട്.
എസ്റ്റേറ്റ് അസിസ്റ്റന്റ് ജനറൽ മാനേജർ വി.പി. ബീരാൻ കുട്ടി, എസ്റ്റേറ്റ് ഫീൽഡ് സ്റ്റാഫ് എന്നിവരും വനം വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു.
തൊഴിലാളികൾക്കും ജീവനക്കാർക്കും സംരക്ഷണം കൊടുക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
വീണ്ടും ഭീതിയിൽ
കടുവയാണോ പുലിയാണോ പന്നികളെ കൊന്നത് എന്ന് ഉറപ്പിക്കാനായിട്ടില്ല. തൊഴിലാളികളുടെ ഭീതിയകറ്റുന്നതിന് നടപടികളെടുക്കും
വനം വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |