ബംഗളൂരു: ഷർട്ടിൽ ബട്ടൻസിടാത്തയാളെ ബംഗളൂരു മെട്രോയിൽ കയറാൻ അനുവദിച്ചില്ലെന്ന് പരാതി. യാത്രക്കാരാനായ ദൊഡ്ഡകല്ലസന്ദ്രയെയാണ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ തടഞ്ഞത്. ദൊഡ്ഡകല്ലസന്ദ്രയോട് ഷർട്ടിന്റെ ബട്ടൺ ഇട്ട് വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിച്ച് മെട്രോ സ്റ്റേഷനിലേക്ക് വരണമെന്നും അല്ലാത്തപക്ഷം മെട്രോ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ജീവനക്കാർ പറഞ്ഞതായാണ് റിപ്പോർട്ട്.
തുടർന്ന് സഹയാത്രികർ ഇടപെട്ടാണ് ഇയാൾക്ക് യാത്ര സൗകര്യം ഒരുക്കിയത്. യാത്രക്കാരിലൊരാളാണ് സംഭവം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേർ ജീവനക്കാരെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ യാത്രക്കാരൻ പണക്കാരനാണെന്നോ പാവപ്പെട്ടവനാണെന്നോ നോക്കില്ല. യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് തടഞ്ഞത്. ട്രെയിനിലെ സ്ത്രീകളെയും കുട്ടികളെയും ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷം യാത്ര ചെയ്യാൻ അനുവദിച്ചെന്നും മെട്രോയിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
നേരത്തെ ബിഎംആർസിഎൽ ജീവനക്കാർ ഒരു കർഷകനെ മെട്രോ ട്രെയിനിൽ കയറാൻ അനുവദിക്കാത്തതിൽ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് തലയിൽ ഒരു ബാഗും ചുമന്ന നിലയിലായിരുന്നു കർഷകൻ. സംഭവം ഏറെ ചർച്ചയായതിന് പിന്നാലെ കർഷകനെ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പുതിയ സംഭവം വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
Location Doddakallasandra metro. One more incident of cloth/attire related incident happened in front of me just now. A labourer was stopped & told to stitch up his top two buttons…
— Old_Saffron(ಮೋದಿಯ ಪರಿವಾರ/Modi’s Family) (@TotagiR) April 7, 2024
When did Namma metro became like this!!? @OfficialBMRCL @Tejasvi_Surya pic.twitter.com/4hB8Z6Q2gT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |