SignIn
Kerala Kaumudi Online
Tuesday, 30 April 2024 1.52 PM IST

കഴിഞ്ഞ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞുനോക്കാത്തവരുണ്ടോ? മകന്റെ സിനിമയെക്കുറിച്ച് മോഹൻലാൽ

pranav

വിനീത് ശ്രീനിവാസന്റെ 'വർഷങ്ങൾക്ക് ശേഷം'തിയേറ്ററുകളിലെത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടതേയുള്ളൂ. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ അടക്കമുള്ളവർ അണിനിരന്ന ചിത്രം മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. മകന്റെ സിനിമ കാണുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹൻലാലിപ്പോൾ. ഒപ്പം സിനിമയുടെ പ്രവർകർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലെ തീയേറ്ററിലിരുന്നാണ് സിനിമ കണ്ടതെന്നാണ് സൂചന.

കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനഃരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നതെന്നും, അനുഭവങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിട്ടുണ്ടെന്നും മോഹൻലാലിന്റെ കുറിപ്പിൽ പറയുന്നു. മകന്റെ അഭിനയത്തെക്കുറിച്ചൊന്നും കുറിപ്പിൽ എടുത്തുപറയുന്നില്ല.


'കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞുനോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങനെ തിരിഞ്ഞുനോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അദ്ധ്യായങ്ങൾ കാണാം.വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി.

കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനഃരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി (philosophical smile) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി, സ്‌നേഹപൂർവം മോഹൻലാൽ'- എന്നാണ് താരത്തിന്റെ കുറിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRANAVMOHANLAL, VARSHANGALKSHESHAM, MOHANLAL, SUCHITHRAMOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.