ന്യൂഡൽഹി: ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭാ മണ്ഡലങ്ങളിൽ നിരവധി പ്രമുഖർ ജനവിധി തേടുന്നുണ്ട്. തമിഴ്നാട്ടിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ (കോയമ്പത്തൂർ), കേന്ദ്രമന്ത്രി എൽ. മുരുകൻ (നീലഗിരി), തമിൾസൈ സൗന്ദരരാജൻ(ചെന്നൈസൗത്ത്), പൊൻ രാധാകൃഷ്‌ണൻ (കന്യാകുമാരി), ഡി.എം.കെ നേതാക്കളായ എ.രാജ (നീലഗിരി), കനിമൊഴി (തുത്തുക്കുടി), കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം (ശിവഗംഗ) തുടങ്ങിയവർ.
മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖർ: കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി (നാഗ്‌പൂർ), ജിതേന്ദ്ര സിംഗ്(ഉധംപൂർ), സർബാനന്ദ സോണോവാൾ (ദിബ്രുഗഡ്), കിരൺ റിജിജു (അരുണാചൽ വെസ്റ്റ്), ഭൂപേന്ദ്ര യാദവ് (അൽവാർ), അർജുൻ റാം മേഘ്‌വാൾ(ബിക്കാനീർ), സഞ്ജീവ് ബല്യാൻ(മുസാഫർനഗർ), ഫഗ്ഗൻ സിംഗ് കുലസ്‌തെ(മഡ്‌ല), ബി.ജെ.പിയുടെ ത്രിവേന്ദ്ര സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), അനിൽ ബലൂനി (പുരി-ഗഡ്‌വാൾ), ബിപ്ളവ് കുമാർ ദേവ് (ത്രിപുര വെസ്റ്റ്), ഹിന്ദുസ്ഥാൻ അവാമി മോർച്ചയുടെ ജിതൻ കുമാർ മാഞ്ചി (ഗയ), കോൺഗ്രസിന്റെ നകുൽ നാഥ്(ചിന്ത്‌വാര), ഗൗരവ് ഗോഗോയ് (ജോർഹത്), രാഹുൽ കസ്വാൻ(ചുരു), സി.പി.എമ്മിന്റെ അമ്ര റാം (സിക്കർ), ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദ് (നാഗിൻ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |