തിരുവനന്തപുരം: മോശമായ സാമ്പത്തിക സ്ഥിതിയിലും രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷിക ആഘോഷങ്ങൾ കോടികൾ ചെലവിട്ട് കെങ്കേമമാക്കാനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ ദിവസം ഉന്നതതല യോഗം ഇക്കാര്യം ചർച്ച ചെയ്തു.
കിഫ്ബി , സർക്കാർ ഫണ്ട്, വിവിധ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും വിഹിതം, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെയാവും ഫണ്ട് സമാഹരണം. രണ്ടുമാസം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ആലോചിക്കുന്നത് . എല്ലാ ജില്ലകളിലും സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കും. പി.ആർ. ഡിക്കാണ് ആഘോഷ ചുമതല. ഒന്നും രണ്ടും വാർഷികങ്ങൾ ഗംഭീരമായി ആഘോഷിച്ചിരുന്നു.
മേയ് മാസത്തിൽ ആഘോഷിക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പായതിനാൽ അതിനു കഴിഞ്ഞില്ല. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം എതിരാകുമോ എന്ന ആശങ്കയുണ്ട്. അങ്ങനെ സംഭവിച്ചാൽ ആഘോഷങ്ങളുടെ പകിട്ട് കുറയ്കാൻ നിർബന്ധിതമാവും.
ജൂൺ നാലിനാണ് ഫല പ്രഖ്യാപനം.
ജൂൺ 10 മുതൽ നാലാം ലോക കേരളസഭ ആരംഭിക്കും. 10 കോടി രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |