തിരുവാണിയൂർ: വാട്ടർ അതോറിറ്റിയുടെ നിസംഗതയിൽ ഒരു മാസത്തിലേറെയായി തിരുവാണിയൂർ ജംഗ്ഷനിൽ കുടിവെള്ളം പാഴാകുന്നു. തിരുവാണിയൂർ സെന്റ് ഫിലോമിനാസ് സ്കൂളിന് മുന്നിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഒരു മാസം പിന്നിടുമ്പോഴും അറ്റകുറ്റ പണി നടത്തുന്നില്ലെന്നാണ് പരാതി. വെള്ളം സമീപത്തെ ഓട വഴി ഒഴുകി പോവുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിലേയ്ക്ക് വെള്ളമെത്തിക്കുന്നതിന് ചൂണ്ടി വാട്ടർ അതോറിറ്റി സെക്ഷനിൽ നിന്നുള്ള വിതരണ പൈപ്പാണിത്. നാട്ടുകാരും സമീപത്തെ കടയുടമകളും നിരവധി തവണ ഫോണിലും നേരിട്ടും പരാതി അറിയിച്ചിട്ടും മെയിന്റൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകി എന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. സമീപത്തെ കടയുടമ 25 ലധികം തവണ ഫോൺ ചെയ്തറിയിച്ചിരുന്നുവെന്നും പറയുന്നു. എന്നാൽ സ്ഥലം സന്ദർശിക്കാനോ അറ്റകുറ്റ പണി പൂർത്തിയാക്കോനോ വാട്ടർ അതോറിറ്റിയിൽ നിന്ന് ആരും ഇതുവരെ എത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |