ഷിംല: ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര മേഖല ഉൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങളെ ബി.ജെ.പി സർക്കാർ തകർക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കൊവിഡ് വാക്സിൻ കാരണം ആളുകൾ ഇപ്പോൾ മരിക്കുകയാണെന്നും ബി.ജെ.പി ഒരു നിർമ്മാതാവിൽ നിന്ന് 52 കോടി സംഭാവന വാങ്ങിയെന്നും പ്രിയങ്ക പറഞ്ഞു. കുളുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. 'ഇന്ത്യ" സഖ്യം അധികാരത്തിൽ വന്നാൽ, സംസ്ഥാനത്തെ സ്ത്രീകൾക്ക് എല്ലാ മാസവും 10,000 രൂപ ലഭിക്കുമെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |