SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.32 AM IST

രാജരാജേശ്വര ക്ഷേത്രം  മന്ത്രവാദ പൂജകൾ നടക്കുന്ന ഇടമല്ല, ‌ഡി കെ ശിവകുമാറിനെതിരെ എം വി ഗോവിന്ദൻ

m-v-govindhan

തിരുവനന്തപുരം: രാജരാജേശ്വര ക്ഷേത്രം മന്ത്രവാദ പൂജകൾ നടക്കുന്ന ഇടമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് ഡി കെ ശിവകുമാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും എം വി ഗോവിന്ദൻ രൂക്ഷവിമർശനമാണ് നടത്തിയത്.'പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ ജയിലിൽ അടച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ബിജെപി ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. സമനില തെറ്റിയ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയത്.

മാദ്ധ്യമങ്ങൾ കള്ള പ്രചാരണം നടത്തിയാൽ അതിനെ ആശയം കൊണ്ട് നേരിടും. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കിയും ജയിലിൽ അടച്ചും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ബിജെപി ശ്രമിച്ചു. എന്നിട്ടും മോദി ഗ്യാരന്റി പോലുള്ള ചെപ്പടി വിദ്യ പോലും ജനം ഉൾക്കൊണ്ടില്ല.

രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അദ്ദേഹം പച്ചയായ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചു. ദൈവത്തിന്റെ നേരവകാശി ആണെന്ന പ്രഖ്യാപനം വരെ നടത്തി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ചാലും അതിശയമില്ല. ഇപ്പോൾ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്ന നരേന്ദ്ര മോദി താൻ തന്നെ ദൈവം എന്ന് പറയുമോ? രാഷ്ട്രീയം ഇതുപോലെ അധ:പതിപ്പിച്ച മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ എം പി പാസുപയോഗിച്ചാണ് ജീവനക്കാരൻ ഡൽഹി വിമാനത്താവളത്തിൽ സ്വർണം കടത്തിയത്. മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരെ നടക്കുന്നത് അപവാദ പ്രചാരണമാണ്. പുതിയ ആരോപണങ്ങൾ നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ലാവ്‌ലിൻ അടക്കമുള്ള ആരോപണങ്ങൾ കോടതി നിഷ്‌കരുണം തള്ളിയതാണ്. നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ്. എക്സാലോജിക് ആരോപണ പരമ്പര പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഒരുപോലെ മുന്നോട്ടുവച്ചു.

എക്സാലോജിക് ആരോപണത്തിൽ കോൺഗ്രസും ബിജെപിയും നുണ പ്രചരിപ്പിക്കുകയാണ്. വസ്തുത പരിശോധിക്കാതെ ചില മാദ്ധ്യമങ്ങൾ ഇത് ഏറ്റുപിടിക്കുന്നു. രണ്ടും രണ്ട് കമ്പനികളാണെന്ന് അധികൃതർ തന്നെ വ്യക്തമാക്കി'- ഗോവിന്ദൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARENDRAMODI, PM, GOVINDHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.