SignIn
Kerala Kaumudi Online
Friday, 12 July 2024 3.15 AM IST

വലിയകട ജംഗ്ഷനിൽ കംഫർട്ട് സ്റ്റേഷൻ വേണം

ചിറയിൻകീഴ്: ചിറയിൻകീഴിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ വലിയകട ജംഗ്ഷനിൽ വഴിയിടം പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചിറയിൻകീഴ് ടൗൺ എന്നറിയപ്പെടുന്ന വലിയകട കേന്ദ്രീകരിച്ചാണ് ചന്തയും ബാങ്കുകളും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ആയിരങ്ങളാണ് വിവിധ ആവശ്യങ്ങൾക്കായി ദിവസവും ഇവിടെ എത്തുന്നത്. ഇവരിൽ പലരും പ്രാഥമിക ആവശ്യത്തിനുളള സൗകര്യം ഇല്ലാത്തതുമൂലം പലപ്പോഴും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഒപ്പം ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ആറ്റിങ്ങൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികളും എത്തുന്നുണ്ട്. ടേക്ക് എ ബ്രേക്ക് പദ്ധതി വന്നാൽ ഇവർക്കെല്ലാം ഒരു ആശ്രയമാകും.

 ആശ്രയം സമീപ വീടുകൾ

വലിയകട ജംഗ്ഷനിൽ എത്തുന്ന വ്യാപാരികൾ ഉൾപ്പെടെ സമീപത്തെ വീടുകളെയോ സമീപത്തെ വ്യാപാര സ്ഥാപനങ്ങളെയോ ആശ്രയിക്കണം. മാത്രവുമല്ല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പല ചെറുകിട കച്ചവടക്കാരും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. വലിയകട കേന്ദ്രീകരിച്ച് കംഫർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപം.

 ആവശ്യം ഏറെ

അഴൂർ കടവ് പാലം, പെരുമാതുറ- താഴം പള്ളി പാലം, ശാർക്കര -മഞ്ചാടിമൂട് ബൈപ്പാസ് എന്നിവ യാഥാർത്ഥ്യമായതോടെ വലിയകടയിലെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ചിറയിൻകീഴ് മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ തിരക്ക് ഇനിയും പതിന്മടങ്ങ് വർദ്ധിക്കും. തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും വേഗം കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കണമെന്നാണ് വലിയകടയിൽ എത്തുന്ന ജനങ്ങളുടെ ആവശ്യം.

പ്രതികരണം: സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നിരവധി ആൾക്കാരെത്തുന്ന ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ ഒരു കംഫർട്ട് സ്റ്റേഷൻ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള നടപടി ക്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും എത്രയും വേഗം ഉണ്ടാകണം.

എസ്.സുനിലാൽ(ചിറയിൻകീഴ് ഗുരസാഗരം ശാഖ സെക്രട്ടറി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.