കിളിമാനൂർ: കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് വീടുകൾ തകർന്നു. നഗരൂർ കോയിക്കമൂല സ്വദേശി കനകമ്മ,നന്ദായ്‌വനം സുവിദ്യ ഭവനിൽ അംബിക എന്നിവരുടെ വീടുകളാണ് തകർന്നത്. ശക്തമായ കാറ്റിൽ കനകമ്മയുടെ വീടിന് മുകളിലേക്ക് സമീപത്തുണ്ടായിരുന്ന രണ്ട് മരങ്ങൾ കടപുഴകി.
ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.മരങ്ങൾ വീണ് ആസ്ബസ്റ്റോസ് തകരുകയും നിരവധി ഓടുകൾ പൊട്ടുകയും ഭിത്തികൾക്ക് സാരമായ വിള്ളലേൽക്കുകയും ചെയ്തു.നിലവിൽ മേൽക്കൂരയിൽ ടാർപ്പ മൂടിയിട്ടിരിക്കുകയാണ്. അംബികയുടെ വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗവും ഭിത്തികളും പൊളിഞ്ഞുവീണിട്ടുണ്ട്. വീട് അപകടാവസ്ഥയിലായതിനെത്തുടർന്ന് അംബിക മകൾക്കൊപ്പമാണ് താമസിച്ചിരുന്നത്. വീടിന്റെ മേൽക്കൂര മാറ്റുന്നതിനായി പഞ്ചായത്തിൽ നിന്ന് ധനസഹായത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടയിലാണ് വീട് തകർന്നുവീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |