തിരുവനന്തപുരം: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തെക്കുറിച്ച് നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെ, ബഹളമുണ്ടാക്കിയ കെ.എം. സച്ചിൻദേവിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'ട്രാൻസ്‌പോർട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല, ബോംബ് വച്ച കാര്യമാണ് ഞാൻ ഇവിടെ പറയുന്നത്. അതുകൊണ്ട് ഇത്രയും ചൂടാവുകയോ ബഹളം വയ്‌ക്കുകയോ ചെയ്യേണ്ട കാര്യമില്ല""- സതീശൻ പറഞ്ഞു.
പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ കാര്യങ്ങളാണ് സി.പി.എം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് സച്ചിനെ പ്രകോപിപ്പിച്ചത്. സച്ചിന്റെ നേതൃത്വത്തിൽ ഏതാനും ഭരണപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കിയപ്പോഴായിരുന്നു സതീശന്റെ പരിഹാസം. തുടർന്ന് സച്ചിനടക്കമുള്ളവർ ബഹളം നിറുത്തി സീറ്റിലിരുന്നു. സച്ചിൻദേവും ഭാര്യയും തിരുവനന്തപുരം മേയറുമായ ആര്യയും കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ തടഞ്ഞത് ഡ്രൈവറുമായി തർക്കിച്ചത് ഏറെ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |