വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. വെച്ചൂർ ഇടയാഴം വേരുവള്ളി പുത്തൻതറ ജിത്തു (24), വെച്ചൂർ ഇടയാഴം കുറശ്ശേരിൽ അർജുൻ (23), വെച്ചൂർ ഇടയാഴം മുച്ചൂർകാവ് അനുഷാഭവൻ അനൂപ് (22) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വെച്ചൂർ ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിന്റെ സമീപത്താണ് സംഭവം. ഇവിടെയുണ്ടായിരുന്ന യുവാവിന്റെ കൈയിൽനിന്ന് സിഗരറ്റ് വാങ്ങിയശേഷം യുവാവിനെയും സുഹൃത്തുക്കളെയും അക്രമിസംഘം അസഭ്യം പറയുകയായിരുന്നു.
ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും സംഘംചേർന്ന് മർദ്ദിക്കുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പൊലിസ് കേസെടുത്ത് ഇവരെ പിടികൂടി. വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ്, അനിൽകുമാർ, ജോർജ്, സി.പി.ഒ വിജയശങ്കർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. അർജുന് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |