നീലേശ്വരം: നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെഡ്മിസ്ട്രസ്റ്റിന്റെ മുറിയുടെയും ഓഫീസിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ച് ഷെൽഫിൽ സൂക്ഷിച്ചിരുന്ന 11600 രൂപയും 10000 രൂപ വിലമതിക്കുന്ന എസ്.എൽ.ആർ ക്യാമറയും സി സി ടി.വിയുടെ 300 സി.സി ഡി.വി.ആറും കവർന്നു. ഷെൽഫിൽ സൂക്ഷിച്ചിരുന്ന 15000 രൂപ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽ പെട്ടില്ല.
ഇന്നലെ പുലർച്ചെയാണ് കവർച്ച നടന്നതെന്ന് കരുതുന്നു. സി സി ടിവി ക്യാമറ തിരിച്ചുവച്ച നിലയിലായിരുന്നു.ഇതിന്റെ ഡി.വി.ആർ റെയിൽവേ സ്റ്റേഷൻ റോഡിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ഇത് പരിശോധിച്ച് വരികയാണ്. പി.ടി.എ പ്രസിഡന്റ് അരമന വിനോദ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻസ്പെക്ടർ കെ.വി.ഉമേശൻ, എസ്.ഐമാരായ ടി.വിശാഖ്, മധുസൂദനൻ മടിക്കൈ, കെ.വി.രതീശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. ആകെ 24600 രൂപയുടെ നഷ്ടം സംഭവിച്ചതായി ഹെഡ്മാസ്റ്റർ ഇൻ ചാർജ് എം. വി.രമ നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |