കൊല്ലം: 67കാരിയായ അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ. കൊല്ലം കടയ്‌ക്കലിലാണ് സംഭവം. കോട്ടുക്കൽ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ വെള്ളം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു കുൽസം ബീവിയെ മകൻ മർദിച്ചത്.
ഇക്കഴിഞ്ഞ 16-ാം തീയതിയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പ്രതിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുൽസം ബീവി നൽകിയ പരാതിയിലാണ് നസറുദ്ദീനെ അറസ്റ്റ് ചെയ്‌തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ
സഹോദരിക്കൊപ്പം താമസിക്കുകയായിരുന്ന അമ്മ തന്റെയൊപ്പം വരാൻ വിസമ്മതിച്ചതിൽ പ്രകോപിതനായി അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ. കൊല്ലത്താണ് സംഭവം. ഇരവിപുരം തെക്കുംഭാഗം തോട്ടത്തിൽ പടിഞ്ഞാറ്റതിൽ ജോൺ (40) ആണ് പിടിയിലായത്. അമ്മ ഡെയ്‌സിയുടെ കൈയാണ് ഫൈബർ വടി കൊണ്ട് അടിച്ചോടിച്ചത്. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ അരുൺ ഷാ, പ്രകാശ്, ഷാജി എ.എസ്.ഐ ശോഭകുമാരി സി.പി.ഒ വിനു വിജയ്, ലതീഷ് മോൻ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |